കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ വീണ്ടും ട്വിസ്റ്റ്; സാക്ഷിയായ കിരണ്‍ ഗോസാവി പൂനെയില്‍ അറസ്റ്റില്‍

കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ വീണ്ടും ട്വിസ്റ്റ്; സാക്ഷിയായ കിരണ്‍ ഗോസാവി പൂനെയില്‍ അറസ്റ്റില്‍

പൂനെ: മുംബൈ ലഹരി കേസിലെ വിവാദ സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കിരണ്‍ ഗോസാവി അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ പൂനെ പൊലീസാണ് ഗോസാവിയെ കസ്റ്റഡിയിലെടുത്തത്. ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടന്ന ദിവസം എന്‍.സി.ബി റെയ്ഡ് നടക്കുമ്പോള്‍ ഗോസാവിയും ഈ സംഘത്തിനൊപ്പമുണ്ടായിരുന്നു. കിരണ്‍ ഗോസാവി സമീര്‍ വാംഖഡെയുടെ സഹായിയാണെന്നും എന്‍.സി.ബി കേസുകളില്‍ ഇടനിലക്കാരനായി നിന്ന് കോടികള്‍ തട്ടുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ആലഹരി പാര്‍ട്ടി റെയ്ഡില്‍ ഗോസാവി എന്‍.സി.ബി സംഘത്തിനൊപ്പം ഉണ്ടായിരുന്നുവെന്നും ഷാരൂഖ് ഖാനില്‍ നിന്ന് കോടികള്‍ ആവശ്യപ്പെട്ടുവെന്നും കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകര്‍ സെയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ പൂനെ പൊലീസിന്റെ കസ്റ്റഡിയിലുള്ള കിരണ് ഗോസാവി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. താന്‍ ഒരു കേസിലും ഇടനിലക്കാരനായി നിന്നിട്ടില്ലെന്നും ആഡംബര കപ്പലില്‍ റെയ്ഡ് നടക്കുമ്പോള്‍ അവിടേക്ക് പോയത് സ്വകാര്യ ഡിറ്റക്ടീവ് എന്ന നിലയിലാണെന്നും ഗോസാവി പറയുന്നു.

ഇന്ന് ഉച്ചയോടെ മുംബൈയില്‍ എത്തിച്ച ശേഷം ഇയാളെ എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടേക്കും. ഈ കേസില്‍ എന്‍.സി.ബി ഗോസാവിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം. മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉത്തര്‍പ്രദേശ് പൊലീസില്‍ കീഴടങ്ങുമെന്ന് ഗോസാവി മൂന്ന് ദിവസം മുന്‍പ് പറഞ്ഞിരുന്നു. ആര്യന്‍ ഖാന്‍ പിടിയിലായ കപ്പലിലും പിന്നീട് എന്‍.സി.ബി ഓഫീസിലും താരപുത്രനൊപ്പമുള്ള ഗോസാവിയുടെ സെല്‍ഫി ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.