മ്യാന്മറിലെ അമേരിക്കന്‍ മാദ്ധ്യമ പ്രവര്‍ത്തകന് പതിനൊന്നു വര്‍ഷം തടവ് ശിക്ഷ

മ്യാന്മറിലെ അമേരിക്കന്‍ മാദ്ധ്യമ പ്രവര്‍ത്തകന് പതിനൊന്നു വര്‍ഷം തടവ് ശിക്ഷ

യാങ്കോണ്‍ :അമേരിക്കന്‍ മാദ്ധ്യമ പ്രവര്‍ത്തകനായ ഡാനി ഫെന്‍സ്റ്ററിന് മ്യാന്മറില്‍ 11 വര്‍ഷം തടവ് ശിക്ഷ. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനും പ്രകോപനപരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനുമുള്‍പ്പടെ നിരവധി കേസുകള്‍ ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. നിയമവിരുദ്ധ സംഘടനകളുമായി ബന്ധപ്പെട്ടെന്നും വിസ ചട്ടങ്ങള്‍ ലംഘിച്ചെന്നുമുള്ള കുറ്റം തെളിഞ്ഞെന്നു പറഞ്ഞാണ് കോടതി ശിക്ഷ വിധിച്ചതെന്ന് ഫെന്‍സ്റ്ററിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

ഫ്രോണ്ടിയര്‍ മ്യാന്മര്‍ എന്ന ഓണ്‍ലൈന്‍ മാസികയുടെ മാനേജിങ്ങ് എഡിറ്ററാണ് ഫെന്‍സ്റ്റര്‍. ആറു മാസം മുമ്പാണ്് ഫെന്‍സ്റ്ററിനെ യാങ്കോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മ്യാന്മര്‍ സൈന്യം പിടികൂടിയത്.കുടുംബത്തെ സന്ദര്‍ശിക്കാന്‍ അമേരിക്കയിലേക്ക് പോകാനായി വിമാനത്തില്‍ കയറാനാരുങ്ങവേ സൈന്യം ഇദ്ദേഹത്തെ തടഞ്ഞു വെയ്ക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ഇദ്ദേഹത്തിനെതിരെ തീവ്രവാദ കുറ്റവും രാജ്യദ്രോഹ കുറ്റവും ചുമത്തി.

ആംഗ് സാന്‍ സ്യൂകി സര്‍ക്കാരിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യത്ത് പത്ര-മാദ്ധ്യമ രംഗം വലിയ തിരിച്ചടിയാണ് നേരിടുന്നത്. പ്രധാനപ്പെട്ട പല പത്രസ്ഥാപനങ്ങളും അടച്ചുപൂട്ടി. അടച്ചുപൂട്ടിയ ചില സ്ഥാപനങ്ങള്‍ ലൈസന്‍സില്ലാതെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്ന പല മാദ്ധ്യമ പ്രവര്‍ത്തകരും അറസ്റ്റ് ഭയന്ന് ഓണ്‍ലൈന്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്.100 ലധികം മാദ്ധ്യമ പ്രവര്‍ത്തകരെ വിവിധ കേസുകളില്‍ അറസ്റ്റു ചെയ്തു കഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.