കോഴിക്കോട് വീണ്ടും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ  29കാരിയായ ചേവായൂര്‍ സ്വദേശിനിക്കാണ് സിക്ക സ്ഥിരീകരിച്ചിരിക്കുന്നത്. യുവതി ആശുപത്രി വിട്ടു.

നവംബര്‍ 17നാണ് ബംഗളൂരുവില്‍ നിന്ന് ഇവര്‍ കേരളത്തില്‍ എത്തിയത്. വയറുവേദന ഉള്‍പ്പെടെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ വൈറസ് സാന്നിധ്യം സംശയിച്ചതോടെ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചപ്പോള്‍ സിക്ക ബാധ സ്ഥിരീകരിച്ചു.

ഒരു മണിക്കൂര്‍ മാത്രമാണ് ഇവര്‍ ആശുപത്രിയില്‍ ഉണ്ടായത്. രോഗവിവരം അറിഞ്ഞതിനുപിന്നാലെ ആശുപത്രിയില്‍ ഇവര്‍ എത്തിയ ഇടം അണുമുക്തമാക്കി. വീട്ടിലെ കുടുംബാംഗങ്ങള്‍ക്കോ ഒപ്പമുണ്ടായിരുന്നവര്‍ക്കോ വൈറസ് ബാധ ഉണ്ടായിട്ടില്ല.

കൊതുകുകളിലൂടെ പകരുന്ന ഫ്‌ളാവിവൈറസാണ് സിക്ക വൈറസ്. ഉഗാണ്ടയിലെ കുരങ്ങുകളിലാണ്  വൈറസ് ആദ്യമായി കണ്ടെത്തുന്നത്. ‌1952 ല്‍ മനുഷ്യരിലും കണ്ടെത്തി. പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.