ബിഎ.2 വിന് ഡെല്‍റ്റയെക്കാള്‍ വ്യാപനശേഷി; ഇന്ത്യയില്‍ പിടിമുറുക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ബിഎ.2 വിന് ഡെല്‍റ്റയെക്കാള്‍ വ്യാപനശേഷി; ഇന്ത്യയില്‍ പിടിമുറുക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഒമിക്രോണിനേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയാണ് ബിഎ.2 എന്ന അതിന്റെ ഉപവകഭേദത്തിനെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ബിഎ.2 ഉപവകഭേദം പതിയെ പിടിമുറുക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജീത് സിങ് ആണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം ബിഎ.3 ഉപവകഭേദം ഇതുവരെ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ഡെല്‍റ്റ വകഭേദത്തിന്റെ ഭീഷണി അവസാനിച്ചിട്ടില്ലെന്നും സുജീത് സിങ് പറഞ്ഞു. ഇതുവരെ നടത്തിയ ജെനോം സീക്വന്‍സിങ് അനുസരിച്ച് രാജ്യത്ത് ജനുവരിയിലാണ് ഒമിക്രോണ്‍ കേസുകള്‍ കൂടുതലെന്നും അദ്ദേഹം പറഞ്ഞു. 2021 ഡിസംബറില്‍ 1292 ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയത്. 2022 ജനുവരിയില്‍ ഇതുവരെ 9672 ഒമിക്രോണ്‍ കേസുകളും സ്ഥിരീകരിച്ചു.

വാക്സിന്‍ എടുക്കാത്തവരാണ് ഡല്‍ഹിയിലെ മരണസംഖ്യയില്‍ 64 ശതമാനവും. ബിഎ.2 വകഭേദം കൂടുതലായി കാണപ്പെടുന്നത് എഷ്യയിലും യൂറോപ്പിലുമാണ്. നിലവിലെ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണം ബിഎ.2 ഉപവകഭേദമാണെന്നതിന് സ്ഥിരീകരണമില്ലെന്നും എന്നാല്‍ വ്യാപന ശേഷി കൂടുതലാണെന്നും സുജീത് സിങ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.