റഷ്യ സൈന്യത്തെ പിന്‍വലിക്കണം; ഇരു രാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് യു.എന്‍

 റഷ്യ സൈന്യത്തെ പിന്‍വലിക്കണം; ഇരു രാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് യു.എന്‍

കീവ്: ബെലാറൂസില്‍ നടന്ന റഷ്യ-ഉക്രെയ്ന്‍ ആദ്യ റൗണ്ട് ചര്‍ച്ച അവസാനിച്ചു. ഇതിനുശേഷം ചില തീരുമാനങ്ങളിലെത്തിയെന്നും ഉക്രെയ്ന്‍ പ്രതിനിധി അറിയിച്ചു. ധാരണയിലെത്താനുളള നിര്‍ദേശങ്ങള്‍ രൂപപ്പെട്ടെന്ന് റഷ്യയും അറിയിച്ചു. അടുത്ത റൗണ്ട് ചര്‍ച്ച പോളണ്ട്‌ബെലാറൂസ് അതിര്‍ത്തിയിലെന്ന് റഷ്യ. ചര്‍ച്ച അഞ്ചര മണിക്കൂര്‍ നീണ്ടു. പ്രതിനിധികള്‍ മടങ്ങി. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രണ്ടാം റൗണ്ട് ചര്‍ച്ച നടക്കുമെന്നുമാണ് സൂചന.

ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭ്യര്‍ഥിച്ചു. സൈന്യത്തെ പിന്‍വലിക്കണം. ജനവാസ മേഖലകള്‍ ആക്രമിക്കപ്പെട്ടതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്‌നും റഷ്യയുമായി ചര്‍ച്ച നടത്താന്‍ തയാറെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു.

ഇതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി. ജനങ്ങള്‍ക്കും വീടുകള്‍ക്കും നേരെയുളള ആക്രമണം നിര്‍ത്തണമെന്ന് മക്രോ ആവശ്യപ്പെട്ടു. റോഡുകള്‍ തകര്‍ക്കരുതെന്നും ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടു. മൂന്നു നിര്‍ദേശങ്ങളിലും ചര്‍ച്ച നടത്താമെന്ന് പുടിന്‍ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.