ഉക്രെയ്‌ന്റെ പരാതിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന്: ബൈഡന് വിലക്കുമായി റഷ്യ; മാധ്യമപ്രവര്‍ത്തകന്റെ കൊലയില്‍ പ്രതിഷേധം

ഉക്രെയ്‌ന്റെ പരാതിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന്: ബൈഡന് വിലക്കുമായി റഷ്യ; മാധ്യമപ്രവര്‍ത്തകന്റെ കൊലയില്‍ പ്രതിഷേധം

ഹേഗ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനിടെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ണായ വിധി ഇന്നുണ്ടാകും. റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള ഉക്രെയ്‌ന്റെ പരാതിയില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് വിധി പറയുക. തങ്ങളുടെ രാജ്യത്തേക്ക് അനധികൃതമായി കടന്നു കയറി റഷ്യ യുദ്ധം നടത്തുകയായിരുന്നുവെന്നാണ് ഉക്രെയ്ന്‍ പരാതി.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ള യുഎസ് നേതാക്കള്‍ക്ക് റഷ്യ പ്രവേശന വിലക്കേര്‍പ്പെടുത്തിയതായി വിവിധ അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോ ബൈഡന്‍ ഉള്‍പ്പെടെ അമേരിക്കിയിലെ 13 പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്കാണ് വിലക്ക്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഹിലാരി ക്ലിന്റന്‍, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോഡിഡ് ഓസ്റ്റിന്‍, സിഐഎ മേധാവി വില്യം ബെന്‍സ് എന്നിവരടക്കമുള്ളവര്‍ക്കാണ് നിരോധനം.


റഷ്യന്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലും പ്രതിഷേധം ശക്തമാണ്. കീവില്‍ റഷ്യന്‍ ആക്രമണത്തിലാണ് അമേരിക്കന്‍ ടിവി ചാനലായ ഫോക്‌സ് ന്യൂസ് വീഡിയോ ജേണലിസ്റ്റ് പിയര്‍ സക്‌റ്‌ഷെവ്‌സ്‌കി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ബെഞ്ചാമിന്‍ ഹാളിനും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കീവിന് വെളിയില്‍ ഹൊറെന്‍കയില്‍ വച്ചാണ് യാത്രയ്ക്കിടയില്‍ ഇവരുടെ വാഹനത്തിനെതിരെ വെടിവയ്പ്പ് ഉണ്ടായത്. ഒരാഴ്ച്ചയ്ക്കിടെ ഉക്രെയ്‌നില്‍ കൊല ചെയ്യപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് പിയര്‍ സക്‌റ്‌ഷെവ്‌സ്‌കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.