സോഫ്ട് വെയര്‍ കമ്പനിയുടെ ഓഹരി വിവരങ്ങള്‍ ചോര്‍ത്തി നല്‍കി തട്ടിപ്പ്; അമേരിക്കയില്‍ ഏഴ് ഇന്ത്യക്കാര്‍ക്കെതിരെ കേസ്

 സോഫ്ട് വെയര്‍ കമ്പനിയുടെ ഓഹരി വിവരങ്ങള്‍ ചോര്‍ത്തി നല്‍കി തട്ടിപ്പ്; അമേരിക്കയില്‍ ഏഴ് ഇന്ത്യക്കാര്‍ക്കെതിരെ കേസ്

വാഷിംഗ്ടണ്‍: സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഓഹരി വിവരങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ചോര്‍ത്തി നല്‍കിയ ഏഴ് ഇന്ത്യക്കാരായ ജീവനക്കാര്‍ക്കെതിരെ അമേരിക്കയില്‍ കേസെടുത്തു. കമ്പനിയുടെ ഓഹരി മൂല്യം വര്‍ധിക്കുമെന്ന വിവരം മുന്‍കൂട്ടി അറിഞ്ഞ് നടത്തുന്ന 'ഇന്‍സൈഡര്‍ ട്രേഡിങ്' ഗുരുതരമായ കുറ്റമാണ്. ഏഴര കോടിയോളം രൂപയാണ് ഇവര്‍ ഇങ്ങനെ സമ്പാദിച്ചത്.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിങ് വിവര വിനിമയ കമ്പനിയായ ട്വിലിയോയുടെ സേഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരായ ഹരിപ്രസാദ് സുരേ (34), ലോകേഷ് ലഗുഡു (31), ചോട്ടു പ്രഭു തേജ് പുളഗം (29) എന്നവരാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.