പ്രസിദ്ധ സുവിശേഷ പ്രഘോഷകനായിരുന്ന വിശുദ്ധ വിന്‍സെന്റ് ഫെറെര്‍

പ്രസിദ്ധ സുവിശേഷ പ്രഘോഷകനായിരുന്ന വിശുദ്ധ വിന്‍സെന്റ് ഫെറെര്‍

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 06

സുവിശേഷ പ്രഘോഷണത്തില്‍ പ്രസിദ്ധനായിരുന്ന വിശുദ്ധ വിന്‍സെന്റ് ഫെറെര്‍ സ്‌പെയിനില്‍ വലെന്‍സിയ എന്ന സ്ഥലത്ത് 1357 ലാണ് ജനിച്ചത്. പിതാവ് ഒരു ഇംഗ്ലീഷുകാരനും ആ നഗരത്തിലെ പ്രഭുവുമായിരുന്നു. സഹോദരന്‍ ബോനിഫസ് കാര്‍ത്തൂസിയന്‍ സഭയുടെ ജനറലായിരുന്നു.

തത്വശാസ്ത്രത്തില്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയ വിന്‍സെന്റ് ഒരു ഡൊമിനിക്കന്‍ സന്യാസിയായി. പിറ്റേ വര്‍ഷം അദ്ദേഹം ബാഴ്‌സിലോണയിലെത്തി. പിന്നീട് ലെരിഡായിലെ ഡൊമിനിക്കന്‍ ഭവനത്തില്‍ തത്വശാസ്ത്ര അധ്യാപകനായി. കൂടുതല്‍ പഠനത്തിനായി 1377 ല്‍ അദ്ദേഹം ടൌലോസിലേക്ക് പോയി.

യഹൂദന്‍മാര്‍ക്കിടയിലും മൂറുകള്‍ക്കിടയിലും വളരെ വലിയ രീതിയില്‍ വിശുദ്ധന്‍ സുവിശേഷ പ്രഘോഷണം നടത്തി. മാത്രമല്ല വല്ലാഡോളിഡിലെ റബ്ബിയെ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് മാറ്റിയെടുത്തു. പിന്നീട് ബുര്‍ഗോസിലെ മെത്രാനായി മാറിയത് ഈ റബ്ബിയായിരുന്നു. സ്‌പെയിനിലെ യഹൂദന്‍മാരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതില്‍ അദ്ദേഹം വളരെ വലിയ പങ്ക് വഹിച്ചു.

റോമും അവിഗ്‌നോണും തമ്മില്‍ നിലനിന്നിരുന്ന സൈദ്ധാന്തികമായ അബദ്ധധാരണകള്‍ മൂലമുള്ള മുറിവുണക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിശുദ്ധന് ഒരു ദര്‍ശനം ഉണ്ടായി. വിശുദ്ധ ഡൊമിനിക്കിനും വിശുദ്ധ ഫ്രാന്‍സിസിനും മധ്യത്തില്‍ നിന്നുകൊണ്ട് യേശു, അനുതാപത്തെക്കുറിച്ച് പ്രഘോഷിക്കുവാന്‍ വിശുദ്ധനെ ചുമതലപ്പെടുത്തുന്നതായിട്ടായിരുന്നു ദര്‍ശനം. പിന്നീട് തന്റെ മരണം വരെ പാശ്ചാത്യ യൂറോപ്പ് മുഴുവന്‍ അലഞ്ഞുതിരിഞ്ഞ് വിശുദ്ധന്‍ തന്റെ ദൗത്യം തുടര്‍ന്നു.

പശ്ചാത്തപിച്ചവരും സ്വയം പീഡിപ്പിക്കപ്പെട്ടവരുമടങ്ങുന്ന ഏതാണ്ട് 300 മുതല്‍ 10,000 ത്തോളം വരുന്ന അനുയായി വൃന്ദം അദ്ദേഹത്തിനുണ്ടായിരുന്നു. വിന്‍സെന്റ് ആരഗോണിലുള്ളപ്പോളാണ് അവിടത്തെ രാജകീയ സിംഹാസനം ഒഴിവാകുന്നത്. വിന്‍സെന്റും സഹോദരന്‍ ബോനിഫസും ചേര്‍ന്ന് കാര്‍ത്തൂസിനായ കാസ്റ്റില്ലെയിലെ ഫെര്‍ഡിനാന്‍ഡിനെ അവിടത്തെ രാജാവായി നിയമിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

വൈകാതെ ബെനഡിക്ട് പതിമൂന്നാമനോടുള്ള തങ്ങളുടെ ബഹുമാനം വിശുദ്ധന്‍ ഉപേക്ഷിച്ചു. കാരണം അവിഗ്‌നോണിലെ അനൗദ്യോഗിക പാപ്പാ മതവിരുദ്ധ വാദത്തിനെതിരായി കാര്യമായിട്ടൊന്നും ചെയ്തില്ല എന്നതും തര്‍ക്കരഹിതമായൊരു പാപ്പാ തിരഞ്ഞെടുപ്പിനായി സ്വയം രാജിവെക്കണമെന്ന കോണ്‍സ്റ്റന്‍സ് സമിതി സമര്‍പ്പിച്ച അപേക്ഷ നിരസിച്ചു എന്നതുമായിരുന്നു ഇതിനു കാരണം.

വിശുദ്ധന്റെ ഈ തീരുമാനത്തിന്റെ അനന്തരഫലമായി ബെനഡിക്ട് പതിമൂന്നാമന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും മതവിരുദ്ധ വാദത്തിന്റെ അവസാനം കുറിക്കുന്നതിനുള്ള സാധ്യതകള്‍ തെളിയുകയും ചെയ്തു. 1419 ഏപ്രില്‍ അഞ്ചിന് ബ്രിട്ടാണിയിലെ വാന്നെസിയില്‍ വെച്ചാണ് വിശുദ്ധ വിന്‍സെന്റ് ഫെറെര്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചത്. അവിടെ ഇപ്പോഴും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ ആദരിച്ചു വരുന്നു. 1455 ല്‍ കാലിക്സ്റ്റസ് രണ്ടാമന്‍ മാര്‍പാപ്പാ വിന്‍സെന്റ് ഫെറെറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.