ലഖിംപുര്‍ഖേരി കേസിലെ സാക്ഷിക്കു നേരെ വധശ്രമം; ടയറില്‍ വെടിവെച്ച് വാഹനം നിര്‍ത്തിച്ച ശേഷം നിറയൊഴിച്ചു

ലഖിംപുര്‍ഖേരി കേസിലെ സാക്ഷിക്കു നേരെ വധശ്രമം; ടയറില്‍ വെടിവെച്ച് വാഹനം നിര്‍ത്തിച്ച ശേഷം നിറയൊഴിച്ചു

ലക്നൗ: ലഖിംപുര്‍ഖേരി കൂട്ടക്കൊലക്കേസിലെ സാക്ഷിക്ക് നേരെ വധശ്രമം. ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) ജില്ലാ പ്രസിഡന്റ് ദില്‍ബാഗ് സിങിന് നേരെയാണ് രണ്ടുപേര്‍ വെടിയുതിര്‍ത്തത്. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്റെ ടയറില്‍ വെടിവെച്ച് നിര്‍ത്തിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് ദില്‍ബാഗ് സിങിന് നേരെ ആക്രമണം ഉണ്ടായത്. അലിഗഞ്ച് മുണ്ടാ റോഡില്‍ വെച്ചായിരുന്നു ആക്രമണം. വാഹനത്തിന്റെ ചില്ലുകള്‍ തല്ലിപൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് വെടിയുതിര്‍ത്തത്.

ഡ്രൈവറുടെ സീറ്റിന് പിന്നിലായി കുനിഞ്ഞ് ഇരുന്നതു കൊണ്ടാണ് വെടികൊള്ളാതെ രക്ഷപ്പെട്ടത്. ലഖിംപുര്‍ കേസിലെ പ്രധാന സാക്ഷിയാണ് ദില്‍ബാഗ് സിങ്. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.