അഡ്ലെയ്ഡില്‍ കനത്ത മഴയും കാറ്റും; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

അഡ്ലെയ്ഡില്‍ കനത്ത മഴയും കാറ്റും; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

അഡ്ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ അഡ്ലെയ്ഡില്‍ കനത്ത നാശം വിതച്ച് ശക്തമായ കാറ്റും മഴയും. ഈ വര്‍ഷം ഏറ്റവും കൂടിയ മഴയാണ് 24 മണിക്കൂറിനുള്ളില്‍ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ഒറ്റരാത്രികൊണ്ട് നഗരത്തില്‍ 46 മില്ലീമീറ്ററിലധികം മഴയാണു ലഭിച്ചത്. അഡ്ലെയ്ഡ് ഹില്‍സ് മേഖലയിലെ വുഡ്സൈഡില്‍ 80 മില്ലീമീറ്ററും ആഷ്ടണില്‍ 70 മില്ലീമീറ്ററില്‍ കൂടുതലും മഴ രേഖപ്പെടുത്തിയതായി ബ്യൂറോ ഓഫ് മെറ്റീരിയോളജി വക്താവ് പറഞ്ഞു.

റോഡുകളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉള്‍പ്പെടെ വെള്ളം കയറിയത് ജനജീവിതം ദുസഹമാക്കിയിട്ടുണ്ട്. കനത്ത കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. ഗ്ലാഡ്സ്റ്റോണിലെ ഗോള്‍ഫ് ക്ലബ്ബിന്റെ മേല്‍ക്കൂര പറന്നുപോയി.


അഡ്ലെയ്ഡിനു സമീപം ലിന്‍ഡന്‍ പാര്‍ക്കില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീ.

നോര്‍ലുംഗയില്‍ മണിക്കൂറില്‍ 102 കിലോമീറ്റര്‍ വേഗതയിലും കുയിറ്റ്പോ വന മേഖലയില്‍ മണിക്കൂറില്‍ 90 കിലോമീറ്ററിലധികം വേഗതയിലും കാറ്റ് വീശി.

രക്ഷാപ്രവര്‍ത്തനവും ശുചീകരണ പ്രവര്‍ത്തനങ്ങളുമായി അടിയന്ത സേവന വിഭാഗവും പ്രദേശത്ത് സജീവമായി രംഗത്തുണ്ട്. ഒറ്റരാത്രികൊണ്ട് സഹായത്തിനായി 350-ലധികം കോളുകളാണ് സ്‌റ്റേറ്റ് എമര്‍ജന്‍സി വിഭാഗത്തിന് ലഭിച്ചത്.

കൂടുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വീടുകളില്‍ തന്നെ കഴിയണമെന്നും നിര്‍ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.