ജി.എസ്.ടി വര്‍ധനവില്‍ പ്രതിപക്ഷ പ്രതിഷേധം; ലോക്‌സഭയും രാജ്യസഭയും ഇന്നേക്ക് പിരിഞ്ഞു

ജി.എസ്.ടി വര്‍ധനവില്‍ പ്രതിപക്ഷ പ്രതിഷേധം; ലോക്‌സഭയും രാജ്യസഭയും ഇന്നേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: അവശ്യ സാധനങ്ങളുടെ ജി.എസ്.ടി വര്‍ധനവില്‍ ചര്‍ച്ച അനുവദിക്കാത്തതിനെ തുടര്‍ന്ന് വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും തുടര്‍ച്ചയായ രണ്ടാം ദിവസവും നടപടികളിലേക്ക് കടക്കാനാകാതെ നിര്‍ത്തി വെച്ചു. ഇരു സഭകളും നാളെ 11 ന് ചേരുമെന്ന് സഭാധ്യക്ഷന്മാര്‍ അറിയിച്ചു.

അവശ്യസാധാനങ്ങളുടെ ജി.എസ്.ടി നിരക്ക് വര്‍ധനവും രൂക്ഷമായ വിലക്കയറ്റവും മറ്റു നടപടികളെല്ലാം മാറ്റിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസുകള്‍ക്ക് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവും രണ്ടാം ദിവസവും അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്

രാവിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മണിവരെ നിര്‍ത്തിവെച്ച ലോക്‌സഭയും രാജ്യസഭയും ഉച്ചക്ക് രണ്ടിന് ചേര്‍ന്നപ്പോള്‍ പ്രതിഷേധം തുടരുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇരു സഭാധ്യക്ഷന്‍മാരും സഭാ നടപടികള്‍ നാളത്തേക്ക് മാറ്റിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.