സൗദിയില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നു

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നു

റിയാദ്: സൗദിയില്‍ പുതുതായി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ ഇനി മുതല്‍ ഇന്‍ഷൂറന്‍സ് കവറേജ് നിര്‍ബന്ധമാക്കാന്‍ മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം തീരുമാനം കൈക്കൊണ്ടതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്ന് അല്‍ ഇഖ്ബാരിയ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ചെറിയ സാമ്പത്തിക ബാധ്യത മാത്രം വരുന്നതായിരിക്കും ഇന്‍ഷൂറന്‍സ് പദ്ധതി.

തൊഴിലുടമയും ഗാര്‍ഹിക തൊഴിലാളിയും തമ്മിലുള്ള അന്തിമ കരാര്‍ തയ്യാറാക്കുന്ന സമയത്ത് ഇന്‍ഷൂറന്‍സ് കവറേജിനെ കുറിച്ച് ഇരു വിഭാഗങ്ങളെയും റിക്രൂട്ട്മെന്റ് സ്ഥാപനം അറിയിക്കും. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെടുന്ന രീതിയിലായിരിക്കും ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പില്‍ വരുത്തുക. കരാര്‍ കാലയളവില്‍ ഗാര്‍ഹിക തൊഴിലാളി തൊഴിലുടമയുടെ വീട്ടില്‍ നിന്ന് ഓടിപ്പോവുകയോ രോഗ ബാധിതരാവുകയോ മരണപ്പെടുകയോ ചെയ്യുന്ന പക്ഷം തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കും.

എല്ലാവര്‍ക്കും താങ്ങാനാവുന്ന തുക മാത്രമേ ഇന്‍ഷൂറന്‍സ് പദ്ധതിക്കായി ഈടാക്കുകയുള്ളൂ എന്നും മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് ടിവി റിപ്പോര്‍ട്ട് ചെയ്തു. തൊഴിലുടമ റിക്രൂട്ട്‌മെന്റ് കരാര്‍ പ്രകാരമുള്ള വേതനം നല്‍കാതിരുന്നാല്‍ തൊഴിലാളിക്ക് ശമ്പള കുടിശിക പ്രകാരം ഇന്‍ഷൂറന്‍സ് കമ്പനിയെ സമീപിക്കുന്നതിനും പണം ഈടാക്കുന്നതിനും സൗകര്യമുണ്ടാകും.

തൊഴില്‍ കരാറിന്റെ ഭാഗമായിട്ടായിരിക്കും ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുക. അതിനാല്‍ ഇന്‍ഷൂറന്‍സ് പദ്ധതി എടുക്കാതെ ഗാര്‍ഹിക തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാര്‍ സാധുവാവുകയില്ല. സൗദി സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ചാണ് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.