മാമ്പഴം അടിച്ചു മാറ്റിയ പോലീസുകാരന്‍ പീഡനക്കേസിലും പ്രതി; അതിജീവിതയെ പിന്നീട് ഉപദ്രവിക്കാനും ശ്രമം

മാമ്പഴം അടിച്ചു മാറ്റിയ പോലീസുകാരന്‍ പീഡനക്കേസിലും പ്രതി; അതിജീവിതയെ പിന്നീട് ഉപദ്രവിക്കാനും ശ്രമം

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച കേസിലെ പ്രതിയായ പോലീസുകാരന്‍ പീഡനക്കേസിലും പ്രതി. ഇടുക്കി എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ ഷിഹാബാണ് 2019 ല്‍ മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലും ഉള്‍പ്പെട്ടിരിക്കുന്നത്.

ഈ കേസില്‍ ഇയാള്‍ വിചാരണ നേരിട്ടു വരികയാണ്. പീഡനക്കേസിലെ അതിജീവിതയെ പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരേ കേസുണ്ട്.

കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന പത്തുകിലോ മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ ഷിഹാബിനെതിരേ പോലീസ് കേസെടുത്തത്. ഇതിനിടെയാണ് ഷിഹാബിനെതിരേ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളും പുറത്തു വന്നത്. മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഷിഹാബിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം പോലീസുകാരന്‍ മോഷ്ടിച്ചത്. കടയുടെ സമീപം സ്‌കൂട്ടര്‍ നിര്‍ത്തി പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പത്തു കിലോയോളം മാമ്പഴം മോഷണം പോയെന്നാണ് പരാതി.

സിസിടിവി ദൃശ്യങ്ങളിലെ സ്‌കൂട്ടറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ പോലീസുകാരനാണെന്ന് വ്യക്തമായത്. അതേസമയം സംഭവത്തിന് പിന്നാലെ ശിഹാബ് ഒളിവില്‍ പോയിരിക്കുകയാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നുമാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.