ആം ആദ്മി പാര്‍ട്ടി വിടാന്‍ സി.ബി.ഐ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മനീഷ് സിസോദിയ 

ആം ആദ്മി പാര്‍ട്ടി വിടാന്‍ സി.ബി.ഐ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മനീഷ് സിസോദിയ 

ന്യൂഡല്‍ഹി: ചോദ്യം ചെയ്യലിനിടെ തന്നോട് ആം ആദ്മി പാര്‍ട്ടി വിടാന്‍ സി.ബി.ഐ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മനീഷ് സിസോദിയ. പാര്‍ട്ടി വിട്ടില്ലെങ്കില്‍ ഇനിയും ഇത്തരം കേസുകൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. സത്യേന്ദർ ജെയിനിന്‍റെ അവസ്ഥ അറിയാമല്ലോ എന്ന് ചോദിച്ചതായും സിസോദിയ പറഞ്ഞു. സിബിഐ ചോദ്യം ചെയ്യലിന് ശേഷമാണ് സിസോദിയയുടെ പ്രതികരണം.

ഡൽഹി മദ്യനയ കേസില്‍ മനീഷ് സിസോദിയയെ ഇന്ന് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. സി.ബി.ഐ ആസ്ഥാനത്ത് ഒമ്പത് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ആം ആദ്മി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷം റാലിയായി രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയാണ് മനീഷ് സിസോദിയ സി.ബി.ഐ ആസ്ഥാനത്ത് എത്തിയത്.

11.30 ന് ചോദ്യംചെയ്യൽ ആരംഭിച്ചു. ഓഫീസിന് പുറത്ത് പ്രതിഷേധിച്ച ആം ആദ്മി നേതാക്കളെ പൊലീസ് കസ്റ്റടിയിലെടുത്തു. സി.ബി.ഐയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇനിയും ചോദ്യം ചെയ്യാൻ ഹാജറാകണോ എന്ന കാര്യം സി.ബി.ഐ പിന്നീട് അറിയിക്കും.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് തടയാനാണ് കേന്ദ്ര നീക്കമെന്നും മെച്ചപ്പെട്ട വിദ്യാലയങ്ങൾക്കും തൊഴിലിനും വൈദ്യുതിക്കും ആശുപത്രികൾക്കും വേണ്ടി ഓരോ ഗുജറാത്തിയും ആംആദ്മിയുടെ പ്രചാരണത്തിനെത്തുമെന്നും സിസോദിയ പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് സി.ബി.ഐയെ ഇറക്കിയുള്ള ബി ജെ പി നടപടി എന്ന് ആം.ആദ്മി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. സി ബി ഐ രജിസ്റ്റർ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ. സിസോദിയയുടെ വീടും ഓഫീസും ബാങ്ക് ലോക്കറും സി.ബി.ഐ ഒരുമാസം മുമ്പ് പരിശോധിച്ചിരുന്നു. പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.