പൊതുഭവനത്തിന്റെ പരിപാലനം: കാസ്റ്റൽ ഗാൻഡോൾഫോയിൽ മാർപ്പാപ്പ "ബോർഗോ ലൗദാത്തോ സി" പദ്ധതി ആരംഭിച്ചു

പൊതുഭവനത്തിന്റെ പരിപാലനം: കാസ്റ്റൽ ഗാൻഡോൾഫോയിൽ മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: തന്റെ ചാക്രിയലേഖനമായ ലൗദാത്തോ സിയിൽ പറഞ്ഞിരിക്കുന്നതുപോലെ "പാരിസ്ഥിതിക പരിവർത്തനം" പ്രോത്സാഹിപ്പിക്കുന്നതിനായി റോമിനടുത്തുള്ള കാസ്റ്റൽ ഗാൻഡോൾഫോയിൽ മാർപ്പാപ്പയുടെ വസതിയോട് ചേർന്ന് അവിഭാജ്യ പരിസ്ഥിതി ശാസ്ത്രത്തെക്കുറിച്ചുള്ള ഒരു വിദ്യാഭ്യാസ കേന്ദ്രം ഫ്രാൻസിസ് മാർപ്പാപ്പ സ്ഥാപിച്ചു.

2015 ൽ നമ്മുടെ പൊതുഭവനത്തിന്റെ പരിപാലനം (കെയർ ഫോർ ഔർ കോമൺ ഹോം) എന്ന പേരിൽ തന്റെ ചാക്രിയലേഖനമായ ലൗദാത്തോ സി പ്രസിദ്ധീകരിച്ചത് മുതൽ പാരിസ്ഥിതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ ഊന്നിപ്പറയുന്നുണ്ടായിരുന്നു. പാരിസ്ഥിതിക പരിവർത്തനം എന്നാൽ ദൈവത്തോടും പരസ്പരവും സൃഷ്ടികളോടുമുള്ള വലിയ സ്നേഹത്തിലേക്കുള്ള "ഹൃദയങ്ങളുടെയും മനസ്സുകളുടെയും മഹത്തായ പരിവർത്തനം" എന്നാണ് മാർപ്പാപ്പ നിർവചിച്ചത്.

സമഗ്രമായ പരിസ്ഥിതി ശാസ്ത്ര വിദ്യാഭ്യാസം

പാരിസ്ഥിതിക പരിവർത്തനത്തിനുള്ള ശ്രമത്തിനായി പ്രധാന സംഭാവന എന്ന നിലയിൽ, റോമിൽ നിന്ന് 24 കിലോമീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന കാസ്റ്റൽ ഗാൻഡോൾഫോയിലെ മാർപ്പാപ്പയുടെ വസതിയുടെ മനോഹരമായ പശ്ചാത്തലത്തിൽ ആതിഥേയത്വം വഹിക്കുന്ന സമഗ്ര പരിസ്ഥിതി ശാസ്ത്രത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ കേന്ദ്രമായ "ബോർഗോ ലൗദാത്തോ സി' പ്രോജക്റ്റ് ഫ്രാൻസിസ് പാപ്പ ആരംഭിച്ചു.

നല്ല മനസ്സുള്ള എല്ലാ ആളുകൾക്കും വേണ്ടി കേന്ദ്രം തുറന്നിരിക്കുവെന്ന് വത്തിക്കാൻ ഗവർണറേറ്റിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. വരും മാസങ്ങളിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളും സംരംഭങ്ങളും സമഗ്ര പരിസ്ഥിതി, സർക്കുലർ, ഉൽ‌പാദന സമ്പദ്‌വ്യവസ്ഥ, പാരിസ്ഥിതിക സുസ്ഥിരത എന്നിവയിൽ നൽകുന്ന പരിശീലനം സംയോജിപ്പിക്കാൻ ലക്ഷ്യമിടുന്നു" എന്നും പ്രസ്താവനയിൽ വിശദീകരിക്കുന്നു. .

ഉന്നത വിദ്യാഭ്യാസത്തിനായുള്ള ലൗദാത്തോ സി സെന്റർ

"ശാസ്ത്രീയവും വിദ്യാഭ്യാസപരവും സാമൂഹികവുമായ ഒരു സ്ഥാപനം" എന്ന പേരിൽ മാർപ്പാപ്പ എഴുതി ഒപ്പിട്ട രേഖ ഉപയോഗിച്ച് വ്യാഴാഴ്ചയാണ് സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തിറക്കിയത്. ഒപ്പം ഔപചാരികമായി സ്ഥാപിച്ചിരിക്കുന്ന ലൗദാത്തോ സി' സെന്റർ ഫോർ ഹയർ എജ്യുക്കേഷനെ മാർപ്പാപ്പ ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏൽപ്പിക്കുകയും ചെയ്തു.

ഫ്രാൻസിസ് പാപ്പയുടെ ഉത്തരവനുസരിച്ച്, മാർപ്പാപ്പയുടെ വസതിയും പൂന്തോട്ടവും ഉൾപ്പെടെ കാസ്റ്റൽ ഗാൻഡോൾഫോയിലെ മാർപ്പാപ്പയുടെ വില്ലകളുടെ ഡയറക്ടറേറ്റിന്റെ ചില അധികാരങ്ങളും കേന്ദ്രം ക്രമേണ ഏറ്റെടുക്കും.

സൃഷ്ടിക്കുവേണ്ടിയുള്ള കരുതൽ

ലൗദാത്തോ സിയെ പാപ്പ എഴുതി നൽകിയ ഉത്തരവിന്റെ ആമുഖത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ അനുസ്മരിക്കുന്നുണ്ട്. "നമ്മുടെ 'പൊതുഭവനത്തെ' പരിപാലിക്കുന്നത് നമ്മുടെ അയൽക്കാരന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുള്ള ഒരു മാർഗമാണെന്ന് പാപ്പ കുറിച്ചു.

മാത്രമല്ല ദൈവത്തിന്റെ അനന്തമായ സൗന്ദര്യത്തെ തിരിച്ചറിയാനും പ്രപഞ്ചത്തിന്റെ രഹസ്യത്തെക്കുറിച്ച് ചിന്തിക്കാനുമുള്ള ഒരു മാർഗമാണിതെന്നും മാർപ്പാപ്പ ആവർത്തിക്കുന്നു. ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവർത്തനം "നമ്മുടെ ഏറ്റവും ചെറിയ സഹോദരീസഹോദരന്മാരെയും ഉപേക്ഷിക്കപ്പെട്ടവരെയും പരിപാലിക്കുന്നതിൽ നിന്ന് വേർതിരിക്കാൻ കഴിയാത്തതാണ്" എന്നും ചാക്രികലേഖനത്തെ ഉദ്ധരിച്ച് പാപ്പ ഊന്നിപ്പറയുന്നു.

മാർപ്പാപ്പ എഴുതി ഒപ്പിട്ട മറ്റൊരു രേഖയിൽ ഉന്നത വിദ്യാഭ്യാസത്തിനായുള്ള ലൗദാത്തോ സി സെന്റർ അംഗങ്ങളായി ഫാ. ഫാബിയോ ബാജിയോ (ഡയറക്ടർ ജനറൽ), സിസ്റ്റർ അലസാന്ദ്ര സ്മെറില്ലി ടി എഫ്എംഎ, കൂടാതെ ഫ്രാൻസെസ്ക റൊമാന ബുസ്നെല്ലി (ഡയറക്ടർ ബോർഡ് അംഗം), അന്റോണിയോ എറിഗോ (സെക്രട്ടറി) എന്നിവരെ നിയമിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.