രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ 12 ശതമാനം വർധന; ഫെബ്രുവരിയിൽ പിരിച്ചത് 1.5 ലക്ഷം കോടി

രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ 12 ശതമാനം വർധന; ഫെബ്രുവരിയിൽ പിരിച്ചത് 1.5 ലക്ഷം കോടി

കൊച്ചി: രാജ്യത്തെ ചരക്ക്-സേവന നികുതി (ജി.എസ്.ടി) വരുമാനത്തിൽ വൻ വർധന. ഫെബ്രുവരിയിൽ 1,49,577 കോടി രൂപയാണ് പിരിച്ചെടുത്തത്. 2022 ഇതേ മാസത്തിൽ പിരിച്ചെടുത്ത 1,33,026 കോടിയെ അപേക്ഷിച്ച് 12 ശതമാനം വർധന. തുടർച്ചയായ 12-ാം മാസമാണ് 1.4 ലക്ഷത്തിനു മുകളിൽ ജി.എസ്.ടി വരുമാനം നേടുന്നതെന്ന് കേന്ദ്ര ധന മന്ത്രാലയം വ്യക്തമാക്കി.

2022 ഫെബ്രുവരിയിലെ മൊത്തം ജി.എസ്.ടി. വരുമാനത്തിൽ 27,662 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 34,915 കോടി രൂപ സംസ്ഥാനങ്ങളുടെ ജി.എസ്.ടിയും ആണ്. സംയോജിത ജി.എസ്.ടി 75,069 കോടി രൂപയും സെസ് 11,931 കോടി രൂപയുമാണ്.

ഉയർന്ന വിലയുള്ള സാധനങ്ങൾ ഉപഭോക്താക്കൾ വൻതോതിൽ വാങ്ങിക്കൂട്ടിയതാണ് നികുതി വരുമാനം ഉയരാൻ സഹായിച്ചത്.

കേരളത്തിന്റെ ജി.എസ്.ടി വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം ഉയർന്നിട്ടുണ്ട്. 2,326 കോടി രൂപയാണ് സംസ്ഥാനം ഫെബ്രുവരിയിൽ നേടിയത്. 2022 ഫെബ്രുവരിയിൽ 2,074 കോടി രൂപയായിരുന്നു ജി.എസ്.ടി വരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.