ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക്; സിപിഎം- കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടി

ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക്; സിപിഎം- കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടി

അഗര്‍ത്തല: സിപിഎം- കോണ്‍ഗ്രസ് സഖ്യത്തെ പിന്നിലാക്കി ത്രിപുരയില്‍ രണ്ടാം തവണയും ബിജെപി അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷം ഒറ്റക്ക് നേടാനാകുമെന്ന് ഉറപ്പിച്ചതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് ബിജെപി കടന്നു.

ഐപിഎഫ്ടി എന്ന എന്‍ഡിഎ സഖ്യകക്ഷിയുടെ കോട്ടകള്‍ കീഴടക്കി തിപ്ര മോത പാര്‍ടി ആദ്യ തിരഞ്ഞെടുപ്പ് ചരിത്ര മുന്നേറ്റമാക്കി മാറ്റി. സിപിഎമ്മിനും തിപ്ര മോത പാര്‍ട്ടിക്കും 11 സീറ്റുകളില്‍ വീതമാണ് മുന്നേറ്റം. കോണ്‍ഗ്രസ് നാലിടത്ത് മുന്നിലാണ്.

സംസ്ഥാനത്ത് തിരിച്ചുവരവിനായി കോണ്‍ഗ്രസുമായി കൈകോര്‍ത്ത സിപിഎമ്മിന് കനത്ത തിരിച്ചടിയേറ്റു. മുന്‍പ് 60 സീറ്റില്‍ മത്സരിച്ച ഇടതുപക്ഷം ഇക്കുറി 17 ഓളം സീറ്റുകള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ പിന്തുണച്ച് ഒഴിച്ചിട്ടു. ഇതിന്റെ പ്രത്യാഘാതമെന്നോണം സിപിഎമ്മിന് സീറ്റുകള്‍ കുറഞ്ഞു.

കഴിഞ്ഞ തവണ 16 സീറ്റ് വിജയിച്ച സിപിഎമ്മിന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 സീറ്റിലാണ് മുന്നേറാനായത്. അതേസമയം കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ജയിക്കാനാവാത്ത സ്ഥിതി മാറി. നാല് സീറ്റില്‍ മുന്നേറാനായി.

തിപ്ര മോത പാര്‍ട്ടി 40 ഓളം സീറ്റില്‍ മത്സരിച്ചിരുന്നു. 11 ഇടത്ത് മുന്നിലെത്താനായി. ബിജെപി ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പിന്തുണയ്ക്കാമെന്നാണ് തിപ്ര മോത പാര്‍ട്ടിയുടെ തലവന്‍ പ്രത്യുദ് ദേബ് ബര്‍മന്‍ വ്യക്തമാക്കുന്നത്. കേവല ഭൂരിപക്ഷം ബിജെപി ഉറപ്പിച്ചതോടെ പ്രത്യുദിന്റെ പാര്‍ട്ടിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.