ഷുഹൈബ് വധം: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ അടിയന്തിര പ്രമേയമാക്കി പ്രതിപക്ഷം; നടന്നത് കുറ്റമറ്റ അന്വേഷണമെന്ന് മുഖ്യമന്ത്രി

ഷുഹൈബ് വധം: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ അടിയന്തിര പ്രമേയമാക്കി പ്രതിപക്ഷം; നടന്നത് കുറ്റമറ്റ അന്വേഷണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ആകാശ് തില്ലങ്കേരി ഫെയ്ബുക്കില്‍ നടത്തിയ ആരോപണങ്ങള്‍ അടക്കം ഉന്നയിച്ചാണ് ടി. സിദ്ധിഖ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഷുഹൈബിനെ കൊലപ്പെടുത്തിയത് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിട്ടാണെന്ന് ആകാശ് വെളിപ്പെടുത്തിയിട്ടും സര്‍ക്കാര്‍ തുടരന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നായിരുന്നുണ് ആരോപണം.

കേസില്‍ ശരിയായ അന്വേണം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിര പ്രമേയത്തിന് മറുപടിയായി പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കിയല്ല നടപടിയെടുത്തത്.

കേസിലാകെ 17 പ്രതികളാണുള്ളത്. കുറ്റമറ്റ അന്വേഷണമാണ് നടന്നത്. അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളെയും പ്രതികള്‍ക്ക് സഹായം നല്‍കിയവരെയും ഗൂഡാലോചന നടത്തിയവരെയും പിടികൂടിയിട്ടുണ്ട്.

പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിഗണിക്കാതെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാംപ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ച് മറ്റൊരു കേസില്‍ പ്രതിയായി. 17/2/2023 ന് ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചു. കേസ് തലശേരി സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.

അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് കാട്ടി ശുഹൈബിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല നിലപാട് കിട്ടാത്തതിനാല്‍ ഹര്‍ജി പിന്‍വലിച്ചു. കേസ് അന്വേഷണം സുതാര്യമല്ലെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത് സഭയില്‍ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.