കച്ചവടക്കാരായ ഉപയോക്താക്കള്‍ക്ക് യുപിഐ സേവനങ്ങള്‍ ഏപ്രില്‍ മുതല്‍ സൗജന്യമല്ല; 1.1 ശതമാനം ട്രാന്‍സാക്ഷന്‍ നിരക്ക് ഈടാക്കും

കച്ചവടക്കാരായ ഉപയോക്താക്കള്‍ക്ക് യുപിഐ സേവനങ്ങള്‍ ഏപ്രില്‍ മുതല്‍ സൗജന്യമല്ല; 1.1 ശതമാനം ട്രാന്‍സാക്ഷന്‍ നിരക്ക് ഈടാക്കും

ന്യൂഡല്‍ഹി: യുപിഐ സേവനങ്ങള്‍ ഏപ്രില്‍ മാസം മുതല്‍ പൂര്‍ണമായും സൗജന്യമായിരിക്കില്ലെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ് (എന്‍സിപിഐ).

എന്നാല്‍ യുപിഐ സേവനം ഉപയോഗിക്കുന്ന എല്ലാവരെയും പുതിയ ഫീ സംവിധാനം ബാധിക്കില്ല. അക്കൗണ്ടില്‍ നിന്നും മുന്‍കൂറായി പണമടച്ച് ഉപയോഗിക്കേണ്ട വാലറ്റ് സംവിധാനത്തിനായിരിക്കും ട്രാന്‍സാക്ഷന്‍ ഫീ നല്‍കേണ്ടത്. കച്ചവടക്കാരായ ഉപയോക്താക്കളില്‍ നിന്നാണ് ഏപ്രില്‍ മാസം മുതല്‍ ഫീ ഈടാക്കുന്നത്.

എന്‍സിപിഐയുടെ പുതിയ ഉത്തരവ് പ്രകാരം 2,000 രൂപയ്ക്ക് മുകളിലുള്ള കൈമാറ്റം നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കള്‍ക്ക് ് ഇനി മുതല്‍ ഇന്റര്‍ചേഞ്ച് ഫീ നല്‍കേണ്ടി വരും. ഓരോ ട്രാന്‍സാക്ഷനും 1.1 ശതമാനം ട്രാന്‍സാക്ഷന്‍ നിരക്കായിരിക്കും ഏര്‍പ്പെടുത്തുക. ഇതോടുകൂടി 15 ബേസ് പോയിന്റ് വാലറ്റ് ലോഡിംഗ് സര്‍വീസ് ചാര്‍ജായി ബാങ്കിന് നല്‍കേണ്ടി വരും.

അതേസമയം ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധിയിലും കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു. 2023 ജൂണ്‍ 30 വരെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു. ഏപ്രില്‍ ഒന്ന് വരെയാണ് നേരത്തെ സമയ പരിധി നിശ്ചയിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.