ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങളുടെ റദ്ദാക്കല്‍ തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റുകളുടെ അധിക നിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം. നിലവിലെ സാഹചര്യത്തില്‍ നിരക്ക് വര്‍ധന ഒഴിവാക്കണമെന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
ഇപ്പോഴത്തെ സാഹചര്യം പൂര്‍വ സ്ഥിതിയില്‍ ആകുന്നത് വരെ മുന്‍ നിശ്ചയിച്ച നിരക്കുകളില്‍ തുടരണം എന്നാണ് നിര്‍ദേശം. വിമാന ടിക്കറ്റ് നിരക്ക് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും നിര്‍ദേശിച്ച മാനദണ്ഡങ്ങളില്‍ നിന്ന് വ്യതിചലിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മറ്റ് വിമാന കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പ്രതിസന്ധിക്ക് പിന്നാലെ ഇന്നും നിരവധി വിമാന സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്‍വീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഭാഗമികമായ ഇളവ് നല്‍കി വ്യോമയാന മന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
വിമാന സര്‍വീസുകള്‍ താറുമാറായതിന് പിന്നാലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ദീര്‍ഘദൂര റൂട്ടുകളില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. ഡിസംബര്‍ 13 വരെ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്താനാണ് നിലവില്‍ റെയില്‍വേ ആലോചിക്കുന്നത്.
ഡല്‍ഹി അടക്കുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങളിലേക്ക് 30 പ്രത്യേക സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും റെയില്‍വേ വിന്യസിച്ചു. ചെന്നൈയില്‍ നിന്ന് സെക്കന്തരബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം റൂട്ടുകളിലേക്കും ഇന്ന് തന്നെ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.