കണ്ണൂരില്‍ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം; ഒമ്പത് വയസുകാരിയെ കടിച്ചുവീഴ്ത്തി വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമം

കണ്ണൂരില്‍ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം; ഒമ്പത് വയസുകാരിയെ കടിച്ചുവീഴ്ത്തി വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമം

കണ്ണൂര്‍: സംസാരശേഷിയില്ലാത്ത പതിനൊന്നു വയസുകാരനെ തെരുവ് നായ്ക്കള്‍ ക്രൂരമായി കടിച്ചു കൊന്നതിന്റെ ഞെട്ടല്‍ മാറും മുന്‍പ് കണ്ണൂര്‍ മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം.

മുഴപ്പിലങ്ങാട് പാച്ചാക്കര എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ജാന്‍വിക്കാണ് ഇന്ന് തെരുവ് നായയുടെ കടിയേറ്റത്. മൂന്ന് തെരുവ് നായകള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായകള്‍ ചേര്‍ന്ന് കടിച്ചുവലിച്ചു കൊണ്ടുപോകാനും ശ്രമിച്ചു.

കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികളും വീട്ടിലുള്ളവരും ഓടിയെത്തിയതോടെയാണ് നായകള്‍ പിന്‍മാറിയത്. ജാന്‍വിയുടെ തുടയിലും കൈയിലും അടക്കം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കുട്ടിയെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുല്‍ റഹ്മയില്‍ നൗഷാദ്-നുസീഫ ദമ്പതികളുടെ മകന്‍ സംസാരശേഷിയില്ലാത്ത നിഹാലിനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.