മണിപ്പൂരില്‍ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വീഡിയോ കൂടി പുറത്ത്; കുക്കി യുവാവിന്റെ തല വെട്ടിമാറ്റി മതിലില്‍ കോര്‍ത്തിട്ടു

മണിപ്പൂരില്‍ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വീഡിയോ കൂടി പുറത്ത്; കുക്കി യുവാവിന്റെ തല വെട്ടിമാറ്റി മതിലില്‍ കോര്‍ത്തിട്ടു

ഇംഫാല്‍: വര്‍ഗീയ കലാപം തുടരുന്ന മണിപ്പൂരില്‍ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വീഡിയോ കൂടി പുറത്ത്. കുക്കി വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ തല വെട്ടിയെടുത്ത് മുള കൊണ്ടു തീര്‍ത്ത മതിലില്‍ കോര്‍ത്തിട്ട വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ബിഷ്ണുപൂര്‍ ജില്ലയിലാണ് സംഭവം. ഇത്തരത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത് ഡോവിഡ് തെയിക് എന്നയാളാണെന്ന് തിരിച്ചറിഞ്ഞു. ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് ഡോവിഡ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ചയാണ് മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുന്ന വീഡിയോ പുറത്തു വന്നത്. ഇതിനെതിരെ പാര്‍ലമെന്റിലടക്കം രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്.

സംഭവത്തില്‍ നാല് പേരെയാണ് ഇത് വരെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ നാണം കെടുത്തിയ സംഭവം നടന്ന് 80 ദിവസം ആകുമ്പോഴാണ് പൊലീസിന് നാല് പേരെയെങ്കിലും അറസ്റ്റ് ചെയ്യാനായത്.

മണിപ്പൂര്‍ കലാപത്തില്‍ മൗനം തുടര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിഷേധം ശക്തമായതോടെ മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പൊതു നിരത്തിലൂടെ നടത്തിച്ചതില്‍ താന്‍ അതീവ ദുഖിതനാണെന്ന ഹ്രസ്വ പ്രതികരണം നടത്തി.

അതിനിടെ മണിപ്പൂരിലെ സ്ത്രീകള്‍ക്ക് എതിരായ ലൈംഗിക അതിക്രമത്തില്‍ ഇടപെട്ടില്ലെന്ന ആരോപണത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ രംഗത്തെത്തി.

സംഭവം സംബന്ധിച്ച് വിവരം തേടാന്‍ ബന്ധപ്പെട്ട അധികാരികളെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് തവണ സമീപിച്ചെങ്കിലും അവരില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് അവര്‍ പറഞ്ഞു.

വംശീയ കലാപം രൂക്ഷമായ സംസ്ഥാനത്ത് മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്‌നരായി തെരുവിലൂടെ നടത്തിച്ച സംഭവത്തെക്കുറിച്ച് ജൂണ്‍ 12 ന് വനിതാ കമ്മീഷന് പരാതി ലഭിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.