മണിപ്പൂരിൽ പെൺകുട്ടികളെ നഗ്നരാക്കി കൊലപ്പെടുത്തിയ അന്ന് തന്നെ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയാതായി വെളിപ്പെടുത്തൽ

മണിപ്പൂരിൽ പെൺകുട്ടികളെ നഗ്നരാക്കി കൊലപ്പെടുത്തിയ അന്ന് തന്നെ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയാതായി വെളിപ്പെടുത്തൽ

ഇംഫാല്‍: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വ്യാപക അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്ന മണിപ്പൂരിൽ മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി പുറത്ത്. ജോലി സ്ഥലത്ത് നിന്നും ഇരുപത്തിയൊന്നും ഇരുപത്തിനാലും വയസുള്ള യുവതികളെ ആള്‍ക്കൂട്ടം വലിച്ചിറക്കി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. 

രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തി കൂട്ട കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മെയ് നാലിന് തന്നെയാണ് ഈ സംഭവവും നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്ത് നിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ സംഭവവും നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. 

ക്രൂരമായ അതിക്രമത്തിന് ഇരയായ സ്ത്രീകളെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. പിറ്റേദിവസം ആശുപത്രിയില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ അവര്‍ മരിച്ചുവെന്ന വിവരമാണ് ലഭിച്ചതെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇംഫാലിലെ കാര്‍വാഷ് സ്ഥാപനത്തിലായിരുന്നു കാങ്‌പോക്പി സ്വദേശികളായ ഇവര്‍ക്ക് ജോലി. അവിടെ നിന്ന് വലിച്ചിറക്കിയാണ് യുവതികളെ ക്രൂരമായി കൊലപ്പെടുത്തിയത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.