പതിനെട്ടുകാരിയേയും കൂട്ടബലാത്സംഗം ചെയ്തു; മണിപ്പുരില്‍ ബലാത്സംഗത്തിന് സ്ത്രീകളുടെ ഒത്താശയെന്ന് റിപ്പോര്‍ട്ട്

പതിനെട്ടുകാരിയേയും കൂട്ടബലാത്സംഗം ചെയ്തു; മണിപ്പുരില്‍ ബലാത്സംഗത്തിന് സ്ത്രീകളുടെ ഒത്താശയെന്ന് റിപ്പോര്‍ട്ട്

ഇംഫാല്‍: മണിപ്പുരില്‍ കൂട്ടബലാത്സംഗത്തിന് സ്ത്രീകളുടെ ഒത്താശയെന്ന് റിപ്പോര്‍ട്ട്. പതിനെട്ടുകാരിയെ പീഡിപ്പിക്കാന്‍ സ്ത്രീകള്‍ സഹായിച്ചുവെന്നാണ് പുതിയ പരാതി. മെയ് 15 ന് ഇംഫാലില്‍ ആയുധധാരികളായവര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പതിനെട്ടുകാരി പറയുന്നത്. ഇതിനായി സ്ത്രീകളുടെ സംഘമാണ് തന്നെ വിട്ടുകൊടുത്തതെന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കുന്നു.

സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ജൂലൈ 21 ന് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

സംഭവത്തിന് പിന്നില്‍ അറംബായി തെങ്കോല്‍ സംഘമാണെന്ന് പെണ്‍കുട്ടി ആരോപിച്ചു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ നാഗാലാന്‍ഡിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം മണിപ്പുര്‍ സന്ദര്‍ശിക്കുമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ വ്യക്തമാക്കി. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരെ സന്ദര്‍ശിക്കുമെന്നും സര്‍ക്കാര്‍ മതിയായ സൗകര്യമൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങിനെ കാണാനും അവര്‍ അനുമതി തേടി. മെയ്തികള്‍ മണിപ്പുര്‍ വിടണമെന്ന വിഘടന വാദികളുടെ ആഹ്വാനത്തെ തുടര്‍ന്ന് പ്രദേശം കടുത്ത ജാഗ്രതയിലാണ്.

സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ മെയ് നാലിന് മറ്റ് രണ്ടു സ്ത്രീകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. ഇംഫാലില്‍ കാര്‍ വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ട് യുവതികളെയാണ് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കാങ്‌പോക്പി ജില്ലയില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട 21, 24 വയസുള്ള യുവതികളെയാണ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.