കടവന്ത്ര പള്ളിയില്‍ നടന്ന മതാന്തര വിവാഹം അസാധുവായി പ്രഖ്യാപിച്ചു

കടവന്ത്ര പള്ളിയില്‍ നടന്ന  മതാന്തര വിവാഹം  അസാധുവായി പ്രഖ്യാപിച്ചു

കൊച്ചി: കടവന്ത്ര സെന്റ് ജോസഫ് പള്ളിയില്‍ നടന്ന മതാന്തര വിവാഹം അസാധുവായി പ്രഖ്യാപിച്ചു. വിവാഹത്തെക്കുറിച്ചുള്ള തര്‍ക്കം കണക്കിലെടുത്ത് സിറോ മലബാര്‍ ചര്‍ച്ച് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സിനഡല്‍ ട്രൈബ്യൂണലിന്റേതാണ് നടപടി.

വധുവിന്റെ ഇടവക വികാരിയുടെയും വിവാഹം നടത്തിക്കൊടുത്ത കടവന്ത്ര പള്ളി വികാരിയുടെയും അശ്രദ്ധ ട്രൈബ്യൂണല്‍ നിയോഗിച്ച അന്വേഷണ കമ്മീഷനായ കള്‍ട്ട് വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. ഡിസ്പാരിറ്റി ഓഫ് കള്‍ട്ടിന് കീഴില്‍ വിവാഹം നടത്താന്‍ ആവശ്യമായ കാനോനിക്കല്‍ നിബന്ധനകള്‍ പാലിക്കാത്തതില്‍ ഫാ.ബെന്നി മാരാംപറമ്പില്‍ കുറ്റക്കാരനാണെന്നും കമ്മീഷന്‍ കണ്ടെത്തി.

മെട്രോപൊളിറ്റന്‍ വികാരി മാര്‍ ആന്റണി കരിയിലിനേയും ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനേയും വിവാഹത്തിന്റെ സാധുത ഇല്ലായ്മയേക്കുറിച്ച് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ രണ്ട് ബിഷപ്പുമാര്‍ക്കും ഈ വിവാഹത്തെക്കുറിച്ച് അറിവില്ലായിരുന്നു.

അതിനാല്‍ കാനോനിക നിബന്ധനകള്‍ പാലിക്കാത്ത ഇത്തരം നടപടികള്‍ക്കെതിരേ അതത് ഇടവക വികാരിമാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കാന്‍ ട്രിബ്യൂണലില്‍ ഉത്തരവിട്ടതായാണ് അറിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.