സൗദിയില്‍ റസ്റ്റോറന്റ് തൊഴിലാളികള്‍ ജോലിക്കിടെ മൂക്കില്‍ വിരലിട്ടാല്‍ 44,000 രൂപ വരെ പിഴ; പുതിയ നിയന്ത്രണങ്ങള്‍ ഇവയൊക്കെ

സൗദിയില്‍ റസ്റ്റോറന്റ് തൊഴിലാളികള്‍ ജോലിക്കിടെ മൂക്കില്‍ വിരലിട്ടാല്‍ 44,000 രൂപ വരെ പിഴ; പുതിയ നിയന്ത്രണങ്ങള്‍ ഇവയൊക്കെ

റിയാദ്: സൗദി അറേബ്യയില്‍ റസ്റ്റോറന്റുകളിലും മറ്റ് ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സമയത്ത് തൊഴിലാളികള്‍ മൂക്കില്‍ വിരലിടുകയോ തുപ്പുകയോ വായില്‍ സ്പര്‍ശിക്കുകയോ വ്യക്തിശുചിത്വം പാലിക്കാതിരിക്കുകയോ ചെയ്താല്‍ 400 റിയാല്‍ മുതല്‍ 2000 റിയാല്‍ (ഏകദേശം 44,100 രൂപ) വരെ പിഴ ചുമത്തും. റസ്റ്റോറന്റുകള്‍, കടകള്‍, കരാറുകാര്‍, തൊഴിലാളികള്‍, വ്യക്തികള്‍ എന്നിവരുമായി ബന്ധപ്പെട്ട മുനിസിപ്പല്‍ പിഴകളുടെ സമഗ്രമായ പട്ടിക സൗദി അറേബ്യ പ്രഖ്യാപിച്ചു.

പൊതുജനാരോഗ്യവുമായി ബന്ധപ്പെടുന്ന ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് സാധുതയുള്ള ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കച്ചവട സ്ഥാപനങ്ങള്‍, റോഡുകള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനുമാണ് ഈ പിഴകള്‍ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പല്‍ മന്ത്രാലയം അറിയിച്ചു.

പുതിയ നിയന്ത്രണത്തില്‍ നിന്നുള്ള പ്രധാന പോയിന്റുകള്‍ ചുവടെ:

മൂക്കില്‍ വിരലിടുകയോ തുപ്പുകയോ വായില്‍ സ്പര്‍ശിക്കുകയോ വ്യക്തിശുചിത്വം പാലിക്കാതിരിക്കുകയോ ചെയ്താല്‍ പിടിക്കപ്പെടുന്ന ജീവനക്കാരില്‍ നിന്ന് 400 മുതല്‍ 2000 റിയാല്‍ വരെ പിഴ ഈടാക്കും.

അസുഖം, മുറിവുകള്‍ അല്ലെങ്കില്‍ പൊള്ളിയതുപോലുള്ള കുമിളകള്‍ എന്നിവയുള്ളപ്പോള്‍ ജോലിചെയ്താലും 400 മുതല്‍ 2,000 റിയാല്‍ വരെ പിഴ ചുമത്തും.

ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയോ കാലഹരണപ്പെട്ട ആരോഗ്യ സര്‍ട്ടിഫിക്കറ്റുമായോ തൊഴിലാളി ജോലി ചെയ്താല്‍ 200 മുതല്‍ 2,000 റിയാല്‍ വരെ പിഴ ഈടാക്കും.

ടോയ്ലറ്റുകളിലെ ശുചിത്വ നിലവാരം, കീടങ്ങളുടെ സാന്നിധ്യം, വൃത്തിഹീനമായ ഉപകരണങ്ങള്‍, അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ എന്നിവയ്ക്കും 200 മുതല്‍ 4,000 റിയാല്‍ വരെയാണ് പിഴ.

18 വയസിന് താഴെയുള്ള വ്യക്തികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ നല്‍കുകയോ ലൈസന്‍സില്ലാതെ ഈ ഉല്‍പന്നങ്ങള്‍ വില്‍ക്കുകയോ ചെയ്താല്‍ 1,000 മുതല്‍ 5,000 റിയാല്‍ വരെയാണ് പിഴ.

മുനിസിപ്പല്‍ ലൈസന്‍സ് ലഭിക്കാതെ കച്ചവടം ചെയ്താല്‍ 10,000 മുതല്‍ 50,000 റിയാല്‍ വരെ പിഴ ഈടാക്കാം.

ലൈസന്‍സില്‍ വ്യവസ്ഥ ചെയ്തതിനു പുറത്തുള്ള വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്ക് 400 മുതല്‍ 5,000 റിയാല്‍ വരെയാണ് പിഴ.

മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ മായംകലര്‍ത്തിയതോ ആയ ഇന്ധനങ്ങള്‍ വില്‍ക്കുകയാണെങ്കില്‍ 1,000 മുതല്‍ 10,000 റിയാല്‍ വരെ പിഴ ഈടാക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.