ക്രൈംബ്രാഞ്ച് മൊഴിയെടുത്തു; കുടിയൊഴിപ്പിക്കാൻ പോലീസ് അനാവശ്യ തിടുക്കം കാട്ടിയെന്ന് പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കൾ

ക്രൈംബ്രാഞ്ച് മൊഴിയെടുത്തു; കുടിയൊഴിപ്പിക്കാൻ പോലീസ് അനാവശ്യ തിടുക്കം കാട്ടിയെന്ന് പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കൾ

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവം സ്ഥലം പരിശോധിച്ച ക്രൈം ബ്രാഞ്ച് സംഘം മരിച്ച രാജന്റെ മക്കളുടെ മൊഴിയെടുത്തു. രാജനും ഭാര്യ അമ്പിളിയും പൊള്ളലേറ്റ് മരിക്കാൻ കാരണം പൊലീസിൻ വീഴ്ചയെന്നാണ് കുട്ടികളുടെ ആരോപണം.കുടിയൊഴിപ്പിക്കലിന് പൊലീസ് അനാവശ്യം തിടുക്കം കാണിച്ചുവെന്നും മക്കള്‍ ആരോപിച്ചിരുന്നു. പൊലീസ് വീഴ്ചയുൾപ്പെടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് എസ് പി ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിലുള്ള സി ഐ അഭിലാഷും സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ശേഷം മക്കളായ രാഹുലിനോടും രഞ്ജിത്തിനോട് വിവരങ്ങള്‍ ആരാഞ്ഞത്.

തർക്കഭൂമിയിലെ താൽക്കാലിക ഷെഡിലാണ് ഇപ്പോഴും കുട്ടികള്‍ കഴിയുന്നത്. അതേ സമയം, രാജന്റെ മൂത്ത മകൻ രാഹുലിന് സിപിഎം സഹകരണ ബാങ്കിൽ ജോലി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.മൂത്ത മകൻ രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കിൽ ജോലി നൽകുമെന്നാണ് നെയ്യാറ്റിൻകര എംഎൽഎ കെ.ആൻസലൻ കഴിഞ്ഞ ദിവസം വീട്ടിലെത്തി അറിയിച്ചത്. രാജൻ ഷെഡ് കെട്ടി താമസിക്കുന്ന ഭൂമി പരാതിക്കാരിയായ വസന്തയിൽ നിന്നും വാങ്ങാനായി ബോബി ചെമ്മണ്ണൂരുണ്ടാക്കിയ കരാറിലും തർക്കം തുടരുകയാണ്. വസന്തയുടെ കൈവശമുള്ളത് വ്യാജ പട്ടയമെന്നാണ് രാജന്റെ മക്കളുടെ ആരോപണം. എന്നാൽ വസന്തയുടെ കൈശമുള്ള ഭൂമി ലക്ഷംവീട് പദ്ധതിയുടെ ഭാഗമായുള്ളതല്ലെന്ന് അഭിഭാഷകൻ വാർ‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

ബോബി ചെമ്മണ്ണൂരുമായുണ്ടാക്കിയ കരാർ നിയമാനുസരണമാണെന്നും അഭിഭാഷകൻ പറയുന്നു. ഭൂമി സർക്കാർ മധ്യസ്ഥയിൽ കുട്ടികള്‍ക്ക് കൈമാറാനുള്ള ശ്രമത്തിലാണ് ബോബി ചെമ്മണ്ണൂർ. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടാനുള്ള ശ്രമത്തിലാണെന്ന് ബോബി ചെമ്മണ്ണൂർ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.