ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി കാനഡയില്‍ മോഡിയ്ക്കെതിരെ ഖാലിസ്ഥാന്‍ വിഘടന വാദികളുടെ പ്രതിഷേധം

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി  കാനഡയില്‍ മോഡിയ്ക്കെതിരെ ഖാലിസ്ഥാന്‍ വിഘടന വാദികളുടെ പ്രതിഷേധം

ഒട്ടാവ: കാനഡയില്‍ ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ പ്രതിഷേധവുമായി ഖാലിസ്ഥാന്‍ വിഘടന വാദികള്‍. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രതിഷേധം. ഇന്ത്യയെ വിഭജിക്കാന്‍ ആഹ്വാനം ചെയ്ത ഖാലിസ്ഥാന്‍ വിഘടന വാദികള്‍ മോഡി രാഷ്ട്രീയം ഇല്ലായ്മ ചെയ്യണമെന്നും ആവശ്യപ്പെട്ടു.

അമ്പത്തൊന്നാമത് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി കാനഡയിലെത്തിയത്. നേരത്തെ മോഡി ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ക്ഷണപ്രകാരം പങ്കെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.

നരേന്ദ്ര മോഡിയുമായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നടത്തുന്ന കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിലുണ്ടായ വിള്ളല്‍ പരിഹരിക്കാനും സൗഹൃദം പുനസ്ഥാപിക്കാനും മോഡി-കാര്‍ണി കൂടിക്കാഴ്ച വഴിയൊരുക്കും.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് കാര്‍ണി നേരത്തെ സൂചിപ്പിച്ചിരുന്നു. വ്യാപാരം അടക്കം വിഷയങ്ങളില്‍ ഇന്ത്യയുമായി സഹകരണം വിപുലമാക്കാന്‍ കാനഡ ആഗ്രഹിക്കുന്നു. കാനഡയിലെ കുടിയേറ്റക്കാരില്‍ വലിയൊരു പങ്ക് ഇന്ത്യയില്‍ നിന്നുള്ളവരാണെന്നതും ബന്ധം മെച്ചപ്പെടുത്താനുള്ള ഘടകങ്ങളില്‍ ഒന്നാണ്.

ഖാലിസ്ഥാന്‍ വാദികളെ പ്രോത്സാഹിപ്പ് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാക്കിയത്. ട്രൂഡോയുടെ ഇന്ത്യാ വിരുദ്ധ നിലപാട് അദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.