മുന്‍ എംപിയും ഗുണ്ടാ നേതാവുമായ മുഖ്താര്‍ അന്‍സാരിക്ക് പത്ത് വര്‍ഷം തടവ്

 മുന്‍ എംപിയും ഗുണ്ടാ നേതാവുമായ മുഖ്താര്‍ അന്‍സാരിക്ക് പത്ത് വര്‍ഷം തടവ്

ലക്നൗ: ഉത്തര്‍പ്രദേശിലെ ഗുണ്ടാ നേതാവ് മുഖ്താര്‍ അന്‍സാരിക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ. ബഹുജന്‍ സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയും എംഎല്‍എയുമായിരുന്ന മുഖ്താര്‍ അന്‍സാരിയെ കൊലക്കേസിലാണ് പ്രാദേശിക കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചത്. സെപ്റ്റംബര്‍ 25ന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റ് പല കേസുകളിലും പ്രതിയായതിനാല്‍ ജയിലില്‍ കഴിയുകയായിരുന്നു മുഖ്താര്‍ അന്‍സാരി.

2009 ല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കപില്‍ദേവ് സിങിനെ കൊലപ്പെടുത്തിയ കേസിലാണ് നിലവിലെ ശിക്ഷ. ജൂണില്‍ വരാണസി കോടതി മറ്റൊരു കൊലപാതക കേസില്‍ മുക്താര്‍ അന്‍സാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മുഖ്താര്‍ അന്‍സാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ 15 ന് ഭൂമിയും കെട്ടിടവും 73.43 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടിയിരുന്നു.

അഞ്ച് തവണ എംഎല്‍എയായ മുഖ്താര്‍ അന്‍സാരി 1991ല്‍ ഒരു കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. രാജ്യത്തുടനീളം മുഖ്താര്‍ അന്‍സാരിക്കെതിരെയുള്ള 15 ലധികം കേസുകളില്‍ വിചാരണ നടക്കുന്നുണ്ട്. 61 ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.