സ്റ്റേഷനില്‍ ഒരു വര്‍ഷം മുമ്പ് നടന്ന പൊലീസ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യം ചോര്‍ന്നു; സംഭവത്തില്‍ അന്വേഷണം ഉണ്ടാകും

സ്റ്റേഷനില്‍ ഒരു വര്‍ഷം മുമ്പ് നടന്ന പൊലീസ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യം ചോര്‍ന്നു; സംഭവത്തില്‍ അന്വേഷണം ഉണ്ടാകും

കൊച്ചി: അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ ഒരു വര്‍ഷം മുമ്പ് നടന്ന പൊലീസ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നു. എസ്‌ഐ പി.പി റെജി സ്റ്റേഷനിലെത്തിയ പ്രതിയെ കുനിച്ചു നിര്‍ത്തി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എസ്‌ഐയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് വിവരം.

ആരോപണ വിധേയനായ എസ്‌ഐ കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണമുണ്ടാകും.
2023 ജനുവരിയില്‍ അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങളാണിത്. എസ്‌ഐ പി.പി റെജിയാണ് പ്രതിയെ മര്‍ദിക്കുന്നത്. ഭാര്യയേയും മക്കളേയും മര്‍ദിക്കുന്നെന്ന പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിക്കാണ് മര്‍ദനമേറ്റത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ തന്നെയാണ് പ്രചരിക്കുന്നത്.

സ്റ്റേഷന്‍ ഹാര്‍ഡ് ഡിസ്‌കില്‍ ആറ് മാസം വരെയാണ് ദൃശ്യങ്ങള്‍ സൂക്ഷിക്കാറുള്ളത് എന്നിരിക്കെ ഒരു വര്‍ഷത്തിന് ശേഷം ദൃശ്യങ്ങള്‍ എങ്ങനെ പുറത്ത് വന്നെന്ന ചോദ്യമാണ് ഉയരുന്നത്. മറ്റൊരു ഉദ്യോഗസ്ഥന്‍ നേരത്തെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വ്യക്തി വൈരാഗ്യംമൂലം പുറത്തുവിട്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.