കീവ്: ഉക്രെയ്ൻ അതിർത്തി നഗരമായ ബെൽഗോറോദിൽ റഷ്യൻ സൈനിക വിമാനം തകർന്ന് 65 ഉക്രെയ്ൻ യുദ്ധ തടവുകാർ കൊല്ലപ്പെട്ട സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള തടവുകാരുടെ കൈമാറ്റ പദ്ധതി അനിശ്ചിതത്വത്തിലാക്കി.
തടവുകാരുടെ കൈമാറ്റ പദ്ധതി പുനരാലോചിക്കുന്നതായി റഷ്യൻ വ്യക്തമാക്കി. വിമാനം ഉക്രെയ്ൻ സൈന്യം വെടിവെച്ചിട്ടതാണെന്ന് റഷ്യ ആരോപിച്ചിരുന്നു. സംഭവത്തിൽ ഉക്രെയ്ൻ അന്വേഷണം ആരംഭിച്ചു. അതേ സമയം റഷ്യ തടവുകാരുടെ ജീവൻ വെച്ച് കളിക്കുകയാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. യുദ്ധ തടവുകാരെ കൂടാതെ ആറു ജീവനക്കാരും അകമ്പടി പോയ മൂന്ന് പേരും സംഭവത്തിൽ മരിച്ചിരുന്നു.
സൈനികരെ കൊണ്ടു പോകാനും കാർഗോ, സൈനിക ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവ ലക്ഷ്യസ്ഥാനത്തെത്തിക്കാനുമാണ് തകർന്ന ഐ.എൽ- 76 വിമാനം ഉപയോഗിക്കുന്നത്. 225 സൈനികരെ വഹിക്കാൻ വിമാനത്തിന് ശേഷിയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26