അനധികൃത സ്വത്ത് സമ്പാദന കേസ്: മുന്‍ മന്ത്രി കെ. ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദന കേസ്: മുന്‍ മന്ത്രി കെ. ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

2007 മുതല്‍ 2016 വരെയുള്ള കാലയളവില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി കെ ബാബുവിനെ നേരത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ. ബാബുവിനെതിരെ വിജിലന്‍സ് മുന്‍പ് കേസെടുത്തിരുന്നു. വിജിലന്‍സ് എഫ്‌ഐ ആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കെ. ബാബുവിന് 100 കോടിയുടെ സ്വത്ത് ഉണ്ടെന്നും ഇതില്‍ 41 ശതമാനം അനധികൃതമായി സമ്പാദിച്ചതാണെന്നും കാണിച്ച് 2018 ല്‍ അദേഹത്തിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുത്ത് കെ. ബാബുവിനെ ഇ.ഡി ചോദ്യം ചെയ്തത്. മന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ച് എന്നതാണ് പ്രധാന ആരോപണം.

തൃപ്പൂണിത്തുറ പ്രതികരണ വേദിയാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. നിലവില്‍ തൃപ്പൂണിത്തുറ എംഎല്‍എയാണ് കെ.ബാബു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.