സമ്മര്‍ദത്തിന് വഴങ്ങാതെ ഹൈക്കമാന്‍ഡ്: കമല്‍നാഥിന് സീറ്റില്ല; മധ്യപ്രദേശില്‍ അശോക് സിങ് സ്ഥാനാര്‍ത്ഥി

 സമ്മര്‍ദത്തിന് വഴങ്ങാതെ ഹൈക്കമാന്‍ഡ്: കമല്‍നാഥിന് സീറ്റില്ല; മധ്യപ്രദേശില്‍ അശോക് സിങ് സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി; മധ്യപ്രദേശിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമിടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കമല്‍നാഥിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതിരുന്ന ഹൈക്കമാന്‍ഡ് അശോക് സിങിനെയാണ് മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.

മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങിന്റെ അടുത്ത അനുയായിയാണ് സ്ഥാനാര്‍ത്ഥിത്വം ലഭിച്ച അശോക് സിങ്. രാജ്യസഭ സീറ്റ് ആവശ്യപ്പെട്ട് കമല്‍നാഥ് കഴിഞ്ഞയാഴ്ച സോണിയാ ഗാന്ധിയെ കണ്ടിരുന്നു. സീറ്റ് ലഭിച്ചില്ലെങ്കില്‍ കമല്‍നാഥും മകനും ബിജെപിയിലേയ്ക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

കോണ്‍ഗ്രസ് പുറത്തു വിട്ട പുതിയ പട്ടിക പ്രകാരം അജയ് മാക്കന്‍, സയീദ് നസീര്‍ ഹുസൈന്‍, ജി.സി ചന്ദ്രശേഖര്‍ എന്നിവര്‍ കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. രേണുകാ ചൗധരി, എം അനില്‍കുമാര്‍ യാദവ് എന്നിവര്‍ തെലങ്കാനയില്‍ നിന്നും രാജ്യസഭ സ്ഥാനാര്‍ത്ഥികളാകും.
പതിനഞ്ച് സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്ക് ഈ മാസം 27 നാണ് വോട്ടെടുപ്പ് നടക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.