സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഏതൊക്കെ മണ്ഡലങ്ങളില്‍ ആരൊക്കെ സ്ഥാനാര്‍ത്ഥിയാകും എന്നത് സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ അന്തിമധാരണ ഉണ്ടായേക്കും. പ്രമുഖരെ കളത്തിലിറക്കി കൂടുതല്‍ സീറ്റുകള്‍ പിടിക്കുക എന്നതാണ് സിപിഎം ലക്ഷ്യം.

സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം സംസ്ഥാന സമിതി അംഗീകരിക്കേണ്ടതുണ്ട്. തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുക.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി ജോയിയുടെ പേരാണ് സജീവമായി പരിഗണിക്കുന്നത്. വര്‍ക്കല എംഎല്‍എയായ ജോയി നിലവില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയാണ്. കൊല്ലത്ത് എം. മുകേഷിന്റെയും സി.എസ് സുജാതയുടേും പേരുകളാണ് പരിഗണനയിലുള്ളത്. പത്തനംതിട്ടയില്‍ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഡോ. തോമസ് ഐസക്കിന്റെ പേരും റാന്നി മുന്‍ എംഎല്‍എ രാജു എബ്രാഹിന്റെ പേരും ഉയര്‍ന്നിട്ടുണ്ട്. ആലപ്പുഴയില്‍ നിലവിലെ എംപി എ.എം ആരിഫ് വീണ്ടും സ്ഥാനാര്‍ത്ഥിയായേക്കും.

ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, ചാലക്കുടിയില്‍ മുന്‍മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ആലത്തൂരില്‍ എ.കെ ബാലന്‍, മന്ത്രി കെ. രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നിട്ടുണ്ട്. വടകരയില്‍ കെ.കെ ഷൈലജയേയും മുന്‍ എംഎല്‍എ എ. പ്രദീപ് കുമാറിനെയും പരിഗണിക്കുന്നതായാണ് വിവരം.

കണ്ണൂരിലേക്കും ഷൈലജയുടെ പേര് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. പി.പി ദിവ്യയുടെ പേരും ഈ മണ്ഡലത്തിലേയ്ക്ക് ഉയര്‍ന്നു വന്നിട്ടുണ്ട്. കോഴിക്കോട് എളമരം കരീമിന്റെയും കാസര്‍കോട് ടി.വി രാജേഷ് അല്ലെങ്കില്‍ വി.പി.പി മുസ്തഫ എന്നീ പേരുകളാണ് പരിഗണിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.