തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിക്കെതിരെ ബജ്‌രംഗദള്‍ ആക്രമണം: കുട്ടികള്‍ക്കടക്കം 20 പേര്‍ക്ക് പരിക്ക്; പള്ളിയുടെ മേല്‍ക്കൂരയും കുരിശും അടിച്ചു തകര്‍ത്തു

തെലങ്കാനയില്‍  ക്രിസ്ത്യന്‍ പള്ളിക്കെതിരെ ബജ്‌രംഗദള്‍ ആക്രമണം: കുട്ടികള്‍ക്കടക്കം 20 പേര്‍ക്ക് പരിക്ക്; പള്ളിയുടെ മേല്‍ക്കൂരയും കുരിശും അടിച്ചു തകര്‍ത്തു

ഹൈദരാബാദ്: തെലങ്കാനയില്‍  ക്രിസ്ത്യന്‍ പള്ളിക്കെതിരെ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണം. രംഗറെഡ്ഡി ജില്ലയില്‍ ജനവാഡയിലെ പള്ളിക്ക് നേരെയാണ് ജയ് ശ്രീറാം വിളിച്ചു കൊണ്ട് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുന്നൂറോളം വരുന്ന ആളുകള്‍ ജയ് ശ്രീറാം വിളികളോടെ പള്ളിയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു.

പള്ളിയില്‍ സ്ഥാപിച്ചിരുന്ന കുരിശ്, പ്രാര്‍ഥനാ ഹാളിലെ കസേരകള്‍, പള്ളിയുടെ മേല്‍ക്കൂര അടക്കം ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.

റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് സവര്‍ണ ജാതിക്കാരും ദളിത് വിഭാഗവും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ബജ്‌രംഗദളിന്റെ നേതൃത്വത്തില്‍ സവര്‍ണ വിഭാഗത്തിലെ ആളുകള്‍ അക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

അക്രമി സംഘത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്റെ മുന്‍ മണ്ഡല്‍ പരിഷദ് അംഗം അടക്കം രണ്ട് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.