വേഗത്തില്‍ സിബിഐ: സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം ഏറ്റെടുത്ത് മൂന്നാം ദിവസം എഫ്‌ഐആര്‍ സമര്‍പ്പിച്ചു; കേസില്‍ 21 പ്രതികള്‍

വേഗത്തില്‍ സിബിഐ: സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം ഏറ്റെടുത്ത് മൂന്നാം ദിവസം എഫ്‌ഐആര്‍ സമര്‍പ്പിച്ചു; കേസില്‍ 21 പ്രതികള്‍

മാനന്തവാടി: പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച കേസ് ഏറ്റെടുത്ത് മൂന്നാം ദിവസം സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

ആകെ 21 പ്രതികളെ ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേസന്വേഷണത്തിന്റെ പുരോഗതി അനുസരിച്ചാകും വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുക. സിബിഐ ഡല്‍ഹി സ്‌പെഷ്യല്‍ യൂണിറ്റ് രണ്ട് ആണ് കേസ് അന്വേഷിക്കുന്നത്.

നാല് സിബിഐ ഉദ്യോഗസ്ഥരാണ് ഡല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിലെത്തിയത്. സിബിഐ എസ്പിയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. കല്‍പ്പറ്റ ഡിവൈഎസ്പി ടി.എന്‍ സജീവില്‍ നിന്ന് സിബിഐ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു.

കേസ് സിബിഐയ്ക്ക് വിട്ട് അടിയന്തരമായി വിജ്ഞാപനമിറക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണത്തിലെ കാലതാമസം ഇരയ്ക്ക് നീതി കിട്ടാതിരിക്കാന്‍ കാരണമാകുമെന്നായിരുന്നു കോടതി നിരീക്ഷണം. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധാര്‍ഥന്റെ പിതാവും ഹര്‍ജി നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.