പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 3.02 കോടി രൂപയുടെ ആസ്തി; സത്യവാങ്മൂലത്തില്‍ ആശ്രിതര്‍ ആരുമില്ല

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 3.02 കോടി രൂപയുടെ ആസ്തി; സത്യവാങ്മൂലത്തില്‍ ആശ്രിതര്‍ ആരുമില്ല

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 3.02 കോടി രൂപയുടെ ആസ്തി. എന്നാല്‍ സ്വന്തമായി ഭൂമിയോ വീടോ കാറോ ഇല്ലെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നു. സമ്പാദ്യത്തില്‍ 2,85,60,338 കോടി രൂപ എസ്.ബി.ഐയിലെ സ്ഥിര നിക്ഷേപമാണ്.

ഗാന്ധിനഗറിലും വാരാണസിയിലുമായി രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 80,304 രൂപയും ഉണ്ട്. കൈയിലുള്ള ആകെ പണം 52,920 രൂപയാണ്. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ 9.12 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ട്. കൂടാതെ 2.68 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ മോതിരങ്ങളും സ്വന്തമായി ഉണ്ട്. 2014 ല്‍ ആദ്യമായി വാരാണസിയില്‍ മത്സരിക്കുമ്പോള്‍ 1.66 കോടിയായിരുന്നു മോഡിയുടെ ആസ്തി.

2019 ല്‍ രണ്ടാം തവണ മത്സരിച്ചപ്പോള്‍ ഇത് 2.51 കോടിയായി. 2018-19 ല്‍ 11.14 ലക്ഷം രൂപയായിരുന്ന മോഡിയുടെ വരുമാനം 2022-23 ല്‍ 23.56 ലക്ഷമായി ഉയര്‍ന്നു. 1978 ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും 1983 ല്‍ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം വ്യക്തിഗത വിവരങ്ങളില്‍ ഭാര്യ യശോദാ ബെന്നിന്റെ പേരുണ്ടെങ്കിലും മറ്റ് വിവരങ്ങള്‍ അറിയില്ലെന്നാണ് പറയുന്നത്. ആശ്രിതര്‍ ആരുമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.