ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടം ആരംഭിച്ചു. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 58 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. ഈ ഘട്ടം അവസാനിക്കുമ്പോൾ, ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളിൽ 486 എണ്ണത്തിൽ വോട്ടെടുപ്പ് പൂർത്തിയാകും. അവസാനത്തെ ഏഴാം ഘട്ടത്തിൽ 57 സീറ്റുകളിൽ മാത്രമാണ് വോട്ടെടുപ്പ് ബാക്കിയുള്ളത്.
ഹരിയാനയിലെ ശേഷിക്കുന്ന 10 സീറ്റുകളിലും ഡൽഹിയിലെ ഏഴ് സീറ്റുകളിലും ജമ്മു കശ്മീരിലെ അഞ്ച് സീറ്റുകളുടെ അവസാനഘട്ട വോട്ടെടുപ്പും ഇന്ന് പൂർത്തിയാകും. അനന്ത്നാഗ് - രജൗരിയിലെ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിൽ നിന്ന് ആറാം ഘട്ടത്തിലേക്ക് മാറ്റിയിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഈ 58 സീറ്റുകളിൽ ഒന്നിലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ബിജെപി 40 സീറ്റുകൾ നേടുകയും ചെയ്തു.
ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പാർട്ടികൾ. ആറാം ഘട്ട വോട്ടെടുപ്പിൽ 11.13 കോടി വോട്ടർമാരാണ് വിധി നിർണ്ണയിക്കുന്നത്. 5.84 കോടി പുരുഷ വോട്ടർമാരും 5.29 കോടി സ്ത്രീ വോട്ടർമാരും ഇന്ന് പോളിങ്ങ് ബൂത്തിലെത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26