ഇന്തോനേഷ്യയിലെ പാപ്പുവയില്‍ ന്യൂസിലന്‍ഡ് പൈലറ്റിനെ വെടിവച്ച് കൊന്ന് വിഘടനവാദികള്‍; കൊലപാതകം ലാൻഡിങ്ങിന് പിന്നാലെ

ഇന്തോനേഷ്യയിലെ പാപ്പുവയില്‍ ന്യൂസിലന്‍ഡ് പൈലറ്റിനെ വെടിവച്ച് കൊന്ന് വിഘടനവാദികള്‍; കൊലപാതകം ലാൻഡിങ്ങിന് പിന്നാലെ

ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ കിഴക്കേ അറ്റത്തുള്ള പാപ്പുവയില്‍ ന്യൂസിലന്‍ഡില്‍ നിന്നുള്ള പൈലറ്റിനെ ക്രൂരമായികൊലപ്പെടുത്തി വിഘടനവാദികള്‍.

ഹെലികോപ്റ്ററിലുണ്ടായി നാല് യാത്രക്കാര്‍ സുരക്ഷിതരെന്നാണ് അന്തര്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്തോനേഷ്യയിലെ വ്യോമയാന കമ്പനിയായ പിടി ഇന്റാന്‍ അംഗ്കാസയിലെ പൈലറ്റായ ഗ്ലെന്‍ മാല്‍കോം കോണിങ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്നാണ് പാപുവയിലെ പൊലീസ് വിശദമാക്കുന്നത്.

പശ്ചിമ പാപുവ ലിബറേഷന്‍ ആര്‍മി സംഘാംഗങ്ങളാണ് പൈലറ്റിനെ വെടിവച്ച് കൊന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
ഇന്തൊനീഷ്യയുടെ നിയന്ത്രണത്തിലുള്ള പാപ്പുവ, വെസ്റ്റ് പാപ്പുവ പ്രദേശങ്ങള്‍ ചേര്‍ത്ത് സ്വതന്ത്ര പാപുവയ്ക്കായി പ്രവര്‍ത്തിക്കുന്ന ഫ്രീ പാപുവയുടെ ആയുധ സംഘമാണിത്.

പാപുവയിലെ മധ്യഭാഗത്തുള്ള അലാമയില്‍ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് വിഘടനവാദികള്‍ പൈലറ്റിനെ വെടിവച്ച് വീഴ്ത്തിയത്. ഹെലികോപ്ടറിലുണ്ടായിരുന്നു ആദിവാസി വിഭാഗത്തിലുള്ള യാത്രക്കാരെ പുറത്തിറക്കിയ ശേഷം സംഘം ഹെലികോപ്ടറിന് തീയിടുകയായിരുന്നു.
അലാമ ഗ്രാമവാസികള്‍ തന്നെയായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്.

മലനിരകള്‍ നിറഞ്ഞ ഈ മേഖലയ്ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗമാണ് ഹെലികോപ്ടര്‍. അക്രമത്തിന് പിന്നാലെ കാട്ടിലൊളിച്ച വിഘടനവാദികള്‍ക്കായുള്ള പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തോട് ന്യൂസിലാന്‍ഡ് വിദേശകാര്യ മന്ത്രാലയവും ജക്കാര്‍ത്ത എംബസിയും ഇനിയും പ്രതികരിച്ചിട്ടില്ല.

18 മാസങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു സംഭവത്തില്‍ ന്യൂസിലാന്‍ഡ് സ്വദേശിയായ മറ്റൊരു പൈലറ്റിനെ വിഘടനവാദികള്‍ തട്ടിക്കൊണ്ട് പോയിരുന്നു. ഇയാളിപ്പോഴും ഇവരുടെ പിടിയിലാണുള്ളത്. പ്രകൃതി വിഭവങ്ങളാല്‍ സമൃദ്ധമായ പാപുവയുടെ പടിഞ്ഞാറന്‍ മേഖലയെ ഇന്തോനേഷ്യയില്‍ നിന്ന് സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഘടനവാദികളുടെ പ്രവര്‍ത്തനം. ഇന്തോനേഷ്യന്‍ സൈന്യം പാപ്പുവയിലെ സാധാരണക്കാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.