ജര്‍മനിയില്‍ നാല് ദിവസം മുന്‍പ് കാണാതായ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ച നിലയില്‍

ജര്‍മനിയില്‍ നാല് ദിവസം മുന്‍പ് കാണാതായ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ച നിലയില്‍

ബര്‍ലിന്‍: ജര്‍മനിയില്‍ നാല് ദിവസം മുന്‍പ് കാണാതായ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ച നിലയില്‍. മാവേലിക്കര സ്വദേശിയായ ആദം ജോസഫ് കാവുംമുകത്ത് (30) ആണ് മരിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ആദമിനെ കാണാനില്ലായിരുന്നു. ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു.

ബര്‍ലിനിലെ റെയ്നിക്കെന്‍ഡോര്‍ഫിലായിരുന്നു ആദം താമസിച്ചിരുന്നത്. ആദമിനെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് മരണവിവരം പുറത്തുവരുന്നത്. ഒന്നിലധികം തവണ കുത്തേറ്റ നിലയില്‍ ആദമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 28കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലയാളി ആഫ്രിക്കന്‍ വംശജനാണന്നു സൂചനയുണ്ട്. വാക് തര്‍ക്കം കൊലയില്‍ കലാശിച്ചുവെന്നാണ് ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയത്. കത്തികൊണ്ട് മുറിവേറ്റാണ് യുവാവ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ആദം ബഹ്‌റൈനിലാണ് ജനിച്ചത്. സംഭവത്തില്‍ ബര്‍ലിനിലെ വിദ്യാര്‍ഥി സമൂഹം ഞെട്ടലിലും ദുഃഖത്തിലുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.