ബംഗളൂരുവില്‍ നാശം വിതച്ച് കനത്ത മഴ; ഒരു മരണം, തടാകത്തില്‍ വീണ് സഹോദരങ്ങളെ കാണാതായി

 ബംഗളൂരുവില്‍ നാശം വിതച്ച് കനത്ത മഴ; ഒരു മരണം, തടാകത്തില്‍ വീണ് സഹോദരങ്ങളെ കാണാതായി

ബംഗളൂരു; നഗരത്തില്‍ കനത്ത നാശം വിതച്ച് ശക്തമായ മഴ. മഴയ്ക്കിടെ ഉണ്ടായ വാഹനാപകടത്തില്‍ സര്‍ജാപൂരില്‍ 56 കാരി മരിച്ചു. മല്ലിക എന്ന സ്ത്രീയമാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍. റോഡിലെ കുഴിയില്‍ നിന്നും വണ്ടി തെറ്റിക്കുന്നതിനിടെ ബൈക്കിന് പിന്നില്‍ ട്രെക്ക് ഇടിക്കുകയായിരുന്നു.

ദുരിത പെയ്ത്തില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടയിലായി. സര്‍ജാപൂരില്‍ 40 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ മാത്രം പെയ്തത്. മഴ കനത്തതോടെ ഗതാഗതം തടസപ്പെട്ടു. കെങ്കേരിയില്‍ സഹോദരങ്ങളെ തടാകത്തില്‍ വീണ് കാണാതായി. ശ്രീനിവാസ് (13), ലക്ഷ്മി (11) എന്നിവരെയാണ് കാണാതായത്. തിങ്കഴാഴ്ച സന്ധ്യയ്ക്ക് ആറോടെയാണ് സംഭവം. കുട്ടികള്‍ തടാകത്തില്‍ വെള്ളം എടുക്കാന്‍ പോയതാണെന്നാണ് വിവരം. ആദ്യം ലക്ഷ്മിയാണ് തടാകത്തിലേക്ക് വീണത്. സഹോദരി വെള്ളത്തില്‍ മുങ്ങി താണതോടെ പെണ്‍കുട്ടിയെ രക്ഷിക്കാനാണ് ശ്രീനിവാസ് വെള്ളത്തിലേക്ക് ചാടിയത്. എന്നാല്‍ രണ്ട് പേരും വെള്ളത്തിലേക്ക് താഴ്ന്ന് പോകുകയായിരുന്നു. കുട്ടികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

വെള്ളം കെട്ടികിടക്കുന്ന റോഡില്‍ വീണ് കിടക്കുന്ന അംഗപരിമിതയായ സ്ത്രീയുടെ ഒരു വീഡിയോയും ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വര്‍തൂര്‍ മേഖലയില്‍ നിന്നുള്ളതാണ് സംഭവം. സ്ത്രീ കഷ്ടപ്പെട്ട് എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

കഴിഞ്ഞ മൂന്ന് ദിവസമായി ബംഗളൂരുവില്‍ കനത്ത മഴ തുടരുകയാണ്. വടക്കന്‍ ബംഗളൂരുവിലെ യെലഹങ്ക, വിദതരണയപുര, ജക്കൂര്‍, കൊടിഗെഹള്ളി, ഹൊറമാവ് തുടങ്ങിയ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാത്രി അതിശക്തമായ മഴയാണ് ലഭിച്ചത്.

നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. നാശനഷ്ടങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ഇത് സംബന്ധിച്ച് സര്‍വെ നടത്തുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.