മതപരിവർത്തന വിരുദ്ധ നിയമം നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം; അരുണാചലിൽ ക്രൈസ്തവ വിശ്വാസികൾ നിരാഹാര സമരം നടത്തി

മതപരിവർത്തന വിരുദ്ധ നിയമം നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം; അരുണാചലിൽ ക്രൈസ്തവ വിശ്വാസികൾ നിരാഹാര സമരം നടത്തി

ഇറ്റാനഗർ : മതപരിവർത്തന വിരുദ്ധ നിയമം നടപ്പിലാക്കാനുള്ള അരുണാചൽ പ്രദേശ് സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ക്രൈസ്തവ വിശ്വാസികളുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തി.

‘ക്രൂരമായ ഈ നിയമം നമ്മുടെ രാജ്യത്തിന്റെ മതേതര ഭരണഘടനയ്ക്ക് എതിരും ക്രിസ്ത്യൻ വിരുദ്ധവുമാണ്. ഇത് സ്വതന്ത്രമായി മത വിശ്വാസം ഏറ്റുപറയാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തെ ലംഘിക്കുന്നു ’- അരുണാചൽ ക്രിസ്ത്യൻ ഫോറം പറഞ്ഞു.

‘സംസ്ഥാനത്ത് 46 ക്രിസ്ത്യൻ വിഭാഗങ്ങളുണ്ട്. അവരുടെ അംഗങ്ങൾ അവരവരുടെ സ്ഥലങ്ങളിൽ പ്രതിഷേധ മാർച്ചുകളും പ്രാർത്ഥനകളും ഉപവാസ പരിപാടികളും സംഘടിപ്പിച്ചു’- എസിഎഫ് പ്രസിഡന്റ് താരാ മിറി പറഞ്ഞു.

ഭാരതീയ ജനതാ പാർട്ടിയാണ് 2014 മുതൽ അരുണാചൽ പ്ര​ദേശ് ഭരിക്കുന്നത്. അരുണാചൽ പ്രദേശിലെ 1.4 ദശലക്ഷം ജനങ്ങളിൽ ക്രിസ്ത്യാനികൾ 30.26 ശതമാനവും ഹിന്ദുക്കൾ 29.04 ശതമാനവും തദേശീയ മത വിശ്വാസികൾ 26.20 ശതമാനവും ബുദ്ധമതക്കാർ 11.77 ശതമാനവും മുസ്ലീങ്ങൾ 1.95 ശതമാനവുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.