ഇടുക്കി: വണ്ടിപ്പെരിയാറിനടുത്ത് ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടിയെങ്കിലും താമസിയാതെ കടുവ ചത്തു.
പ്രദേശത്തെ തേയില തോട്ടത്തിനുള്ളിലായിരുന്ന കടുവയെ വെറ്റിനറി ഡോക്ടര്‍മാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. വലയിലാക്കിയ കടുവയെ കൂട്ടിലാക്കി വാഹനത്തില്‍ തേക്കടിയിലേക്ക് കൊണ്ടു പോവാനുള്ള ശ്രമത്തിനിടെയാണ് കടുവ ചത്തത്..
കടുവയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു രണ്ട് ദിവസമായി വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം. ഞായറാഴ്ച നടത്തിയ പരിശോധനയില്‍ കടുവ മറ്റൊരു സ്ഥലത്തേക്ക് മാറിയതായി തിരിച്ചറിഞ്ഞു.
തുടര്‍ന്ന് വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് വനപാലകര്‍ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ മയക്കുവെടി വെക്കാനുള്ള ദൗത്യം താല്‍കാലികമായി അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് രാവിലെ ആരംഭിച്ച തിരച്ചിലിലാണ് തേയില തോട്ടത്തില്‍ കടുവയെ കണ്ടതും മയക്കുവെടി വച്ചതും. ഡ്രോണ്‍ ഉള്‍പ്പടെ ഉപയോഗിച്ചായിരുന്നു തിരച്ചില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.