കൊച്ചി: സിഎംആര്‍എല്ലുമായുള്ള മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകളും എക്സാലോജിക് കമ്പനിയുടെ ഉടമയുമായ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഒരു നിമിഷം വൈകാതെ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ആവശ്യപ്പെട്ടു. കേസിലെ തെളിവുകളെ അതിജീവിക്കാന്‍ പിണറായിക്കോ, മകള്‍ക്കോ കഴിയില്ലെന്ന് സുധാകരന്‍ പറഞ്ഞു.
കേരള ഹൗസില്‍ മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയെ കണ്ടത് ഈ കേസില്‍ നിന്ന് രക്ഷപ്പെടാനാണെന്നും പലനാള്‍ കട്ടാല്‍ ഒരുനാള്‍ പിടിക്കപ്പെടും എന്നതാണ് യാഥാര്‍ഥ്യമെന്നും കെ. സുധാകരന്‍ പറഞ്ഞു.
മകളെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശഖര്‍ പറഞ്ഞു. ഇത് ഒരു സീരിയസ് അഴിമതിക്കേസാണ്. അന്വേഷണം പൂര്‍ത്തിയാകും വരെ മുഖ്യമന്ത്രി മാറി നില്‍ക്കണമെന്നും അദേഹം പറഞ്ഞു.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താന്‍ അനുമതി നല്‍കിയത്. ഇതോടെ വീണ കേസില്‍ പ്രതിയാകും. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ക്രമക്കേട് വ്യക്തമായതോടെ കേസുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.