ന്യൂഡല്‍ഹി: വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര മെയ്യില്‍ ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ ബഹിരാകാശ യാത്രയില്‍ ഒരു നിര്‍ണായക അധ്യായം കുറിക്കാനൊരുങ്ങുകയാണെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.
ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയേയും വഹിച്ചുകൊണ്ടുള്ള അന്താരാഷ്ട ബഹിരാകാശ മിഷന്‍ അടുത്ത മാസത്തോടെ ഉണ്ടാകും. ഐഎസ്ആര്‍ഒ പുതിയ അതിര്‍ത്തികള്‍ തുറക്കുന്നു. ചരിത്രപരമായ ദൗത്യത്തിനായാണ് ഗഗന്‍യാന്‍ തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ എട്ട് മാസത്തോളമായി നാസയിലും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയം സ്‌പെയ്‌സിലും പരിശീലനം നടത്തിവരികയാണ് ശുക്ല. 60 മില്യണ്‍ ഡോളറിലധികം ചെലവഴിച്ചാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര. നാല് പേരടങ്ങുന്ന സംഘമായിരിക്കും യാത്രയില്‍. സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ദൗത്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.