മാനന്തവാടി: തെളിഞ്ഞ ബോധവും ബോധ്യവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഡംബരമെന്ന് ചലച്ചിത്ര താരം വിന്‍സി അലോഷ്യസ്. ലഹരിയ്‌ക്കെതിരെ നിലകൊണ്ട് മുന്നോട്ട് പോയെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ.
ബോധമുണ്ടെങ്കില്‍ ജീവിതത്തില്‍ എത്ര ഉയരത്തില്‍ വേണമെങ്കിലും എത്തിച്ചേരാമെന്നും വിന്‍സി പറഞ്ഞു. മാനന്തവാടി രൂപത കെസിവൈഎം സംഘടിപ്പിച്ച യൂത്ത് സിനഡ് 2025 ന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു വിന്‍സി.
മൂന്ന് ദിവസമായി ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടന്നു വന്ന യൂത്ത് സിനഡില്‍ 224 പേര്‍ പങ്കെടുത്തു. ഗ്രൂപ്പുതല ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന ആശയങ്ങള്‍ വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. പങ്കെടുത്ത മുഴുവന്‍ അംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ബിബിന്‍ പിലാപ്പിളളില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.സാന്റോ അമ്പലത്തറ മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് ആഷ്ണ പാലാരിക്കുന്നേല്‍, ജനറല്‍ സെക്രട്ടറി വിമല്‍ കൊച്ചുപുരയ്ക്കല്‍, സെക്രട്ടറിമാരയായ ഡ്യൂണ കിഴക്കേ മണ്ണൂര്‍, ജസ്റ്റിന്‍ ലൂക്കോസ് നീലംപറമ്പില്‍, ട്രഷറര്‍ നവീന്‍ പുലകുടിയില്‍, കോര്‍ഡിനേറ്റര്‍ ജോബിന്‍ തടത്തില്‍, അനിമേറ്റര്‍ സിസ്റ്റര്‍ ബെന്‍സി ജോസ് എസ്.എച്ച് തുടങ്ങിയവര്‍പ്രസംഗിച്ചു.
മനുഷ്യന്റെ ജീവന് തീര്‍ത്തും വിലയില്ലാത്ത നാടായി മാറുകയാണ് കേരളം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഐവിന്‍ ജോജി എന്ന ഇരുപത്തിനാലുകാരന്റെ അതിനിഷ്ഠൂരമായ കൊലപാതകം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.