മുംബൈ: 2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ക്രമക്കേട് നടത്തിയെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തിൽ എങ്ങനെ കബളിപ്പിക്കാമെന്നതിന്റെ രൂപരേഖയാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പെന്ന് രാഹുൽ ആരോപിച്ചു. അഞ്ചുഘട്ട പദ്ധതി ആവിഷ്കരിച്ചാണ് ബിജെപി കൃത്രിമം നടത്തിയതെന്നും രാഹുൽ പറഞ്ഞു.
അഞ്ച് ഘട്ടങ്ങളായി ബിജെപി നടത്തിയ അട്ടിമറിയുടേയും ഒത്തുകളിയുടേയും വിശദാംശങ്ങൾ എക്സിലൂടെയാണ് രാഹുൽ പങ്കുവെച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പാനലിനെ നിയമിക്കുന്നതിൽ ബിജെപി അട്ടിമറി നടത്തി, വ്യാജ വോട്ടർമാരെ പട്ടികയിൽ ചേർത്തു, വോട്ടർമാരുടെ എണ്ണം വർധിപ്പിച്ചു, ബിജെപിക്ക് വിജയിക്കേണ്ട ഇടങ്ങളിൽ വ്യാജ വോട്ടിങ്, തെളിവുകൾ മറയ്ക്കുക തുടങ്ങിയവയാണ് പ്രതിപക്ഷ നേതാവ് സൂചിപ്പിക്കുന്ന ഘട്ടങ്ങൾ. ഇത്രയും ഘട്ടങ്ങൾ നടപ്പാക്കിയാണ് ബിജെപിയുടെ മഹായുതി സഖ്യം 235 സീറ്റുകളോടെ നിർണായക വിജയം സ്വന്തമാക്കിയതെന്നും രാഹുൽ പറയുന്നു.
ഒത്തുകളിക്ക് സമാനമായ തട്ടിപ്പിലൂടെ ബിജെപി വിജയിച്ചതിൽ അത്ഭുതമില്ല. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനടക്കമുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നതെന്നും രാഹുൽ ഓർമിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.