ലക്ഷ്യം ആരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 335 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍

ലക്ഷ്യം ആരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 335 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 335 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ധന കമ്മീഷന്റെ ശുപാര്‍ശയിലുള്ള ഗ്രാന്റാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിനാണ് തുക അനുവദിച്ചത്.

പഞ്ചായത്തുകളുടെ ചുമതലയിലുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്കും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കുമായി 199 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ക്കായി 136 കോടി രൂപയും ലഭ്യമാക്കിയിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷം ഇതിനകം 4386 കോടി രുപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപ, ഉപാധിരഹിത ഫണ്ട് 78 കോടി രൂപ, മെയിന്റനന്‍സ് ഫണ്ടിന്റെ ആദ്യഗഡു 1396 കോടി രൂപ, ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ രണ്ട് ഗഡുക്കള്‍ 427 കോടി രൂപ എന്നിങ്ങനെ നേരത്തെ നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.