'ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം: ഇസ്രയേലും അമേരിക്കയും ഒരു വര്‍ഷം മുന്‍പേ പരിശീലനം പൂര്‍ത്തിയാക്കി'

'ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം:  ഇസ്രയേലും അമേരിക്കയും ഒരു വര്‍ഷം മുന്‍പേ പരിശീലനം പൂര്‍ത്തിയാക്കി'

വാഷിങ്ടണ്‍: ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേലും അമേരിക്കയും ഒരു വര്‍ഷം മുന്‍പേ പരിശീലനം പൂര്‍ത്തിയാക്കിയാക്കിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍.

കൃത്യമായ ഏകോപനത്തോടെയാണ് ആക്രമണം നടത്തിയത്. ആക്രമണം ആണവ കേന്ദ്രങ്ങളില്‍ മാത്രമാണെന്നും തിരിച്ചടിക്ക് ശ്രമിക്കരുതെന്നും ഇറാനെ അറിയിച്ചെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.

ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിലാണ് ഏറ്റവും കടുപ്പമേറിയ ആക്രമണം വേണ്ടി വന്നതെന്നും ഫോര്‍ദോയേക്കാള്‍ സങ്കീര്‍ണമായിരുന്നു ഇവിടുത്തെ ആക്രമണമെന്നും യു.എസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ ഏതെങ്കിലും അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ കൂടുതല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ തിരിച്ചടിച്ചാല്‍ കഴിഞ്ഞ ദിവസം രാത്രി നടന്നതു പോലെ ആവില്ലെന്നും ട്രംപ് അറിയിച്ചു. ഇറാനില്‍ ഇനിയും ലക്ഷ്യ കേന്ദ്രങ്ങള്‍ ഉണ്ടെന്നും ഉടന്‍ സമാധാനം സാധ്യമായില്ലെങ്കില്‍ ആ കേന്ദ്രങ്ങളും ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.