അഹമ്മദാബാദ്: വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച രാവിലെ ഏഴിന് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും.
തുടര്‍ന്ന് പത്ത് മണിയോടെ രഞ്ജിതയുടെ തിരുവല്ലയിലെ പുല്ലാടുള്ള വീട്ടിലെത്തിക്കും. ഡിഎന്‍എ പരിശോധനയിലൂടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. നിലവില്‍ മൃതദേഹം അഹമ്മദാബാദിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ലണ്ടനില്‍ നഴ്സാണായിരുന്നു രഞ്ജിത. അവധിക്ക് നാട്ടിലെത്തി മക്കളെയും അമ്മയെയും കണ്ട് മടങ്ങവേയാണ് ദുരന്തമുണ്ടായത്. നേരത്തെ ഒമാനില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ഒരു വര്‍ഷം മുമ്പാണ് ലണ്ടനിലെത്തിയത്.
ജൂണ്‍ പതിനൊന്നിനാണ് രാജ്യത്തെ നടുക്കിയ വിമാന ദുരന്തമുണ്ടായത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു.
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രുപാണി (68 ) അടക്കം വിമാനത്തിലുണ്ടായിരുന്ന 241 പേരും മരിച്ചു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ രമേശ് വിശ്വാസ് കുമാര്‍ ബുചര്‍വാദ(40) ആണ് മാത്രമാണ് രക്ഷപെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.